പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാൻ തുടങ്ങിയശേഷം ഹിന്ദി സിനിമയിൽ തനിക്കു വേഷങ്ങളൊന്നും കിട്ടുന്നില്ലെന്നു പ്രശസ്ത നടൻ പ്രകാശ് രാജ്. ‘ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് ഒരക്ഷരംപോലും പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രിയെ വിമർശിച്ചതുമുതൽ ബോളിവുഡ് എന്നെ മാറ്റിനിർത്തിയിരിക്കുകയാണ്. ദക്ഷിണേന്ത്യൻ സിനിമയിൽ ഈ പ്രശ്നമില്ല’– പ്രകാശ് രാജ് പറഞ്ഞു. കർണാടകയിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തിവരികയാണു പ്രകാശ് രാജ്. ‘ഗൗരിയുടെ മരണം എന്നെ വല്ലാതെ ഉലച്ചു. അവർ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അതുകൊണ്ടാണ് അവരെ നിശ്ശബ്ദയാക്കിയത്. ചോദ്യങ്ങൾ ചോദിക്കുന്ന എന്നെയും നിശ്ശബ്ദനാക്കാൻ ശ്രമമുണ്ടാകും, വ്യക്തിഹത്യ വഴിയും ഭീഷണികൾ വഴിയും. എന്നാൽ അതിനൊന്നും ഞാൻ…
Read MoreDay: 5 May 2018
സ്ത്രീകൾ ആദ്യം എന്ന മന്ത്രമാണ് എൻഡിഎ സർക്കാരിന്റേത്:പ്രധാനമന്ത്രി.
ബെംഗളൂരു: സ്ത്രീകളുടെ ഉയര്‍ച്ചയില്‍ നിന്ന് സ്ത്രീകൾ നയിക്കുന്ന ഉയര്‍ച്ച എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾ ആദ്യം എന്ന മന്ത്രമാണ് എൻഡിഎ സർക്കാരിന്റേതെന്നും ‘നരേന്ദ്രമോദി ആപ്പ്’ വഴി കർണാടക മഹിളാ മോർച്ച പ്രവർത്തകരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.പോളിങ് ബൂത്തുകളിൽ സ്ത്രീ ശക്തി തെളിയിച്ച് ബിജെപിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ബിജെപിയുടെ ചിന്താ പദ്ധതികളിൽ സ്ത്രീ ശക്തിക്ക് ഏറെ പ്രാധാന്യമുണ്ട്. നിയമത്തെ ഭയമുള്ള അവസ്ഥയുണ്ടാകണം. ഐപിസി, സിആർപിസി, പോക്സോ വകുപ്പുകൾ കർശനമാക്കിയതിലൂടെ തന്റെ സർക്കാർ ആ ഭയം…
Read Moreരാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് താൻ എതിരല്ല.
ബെംഗളൂരു : രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് താൻ എതിരല്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങൾ അംഗീകരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ലെന്നും ശിവമൊഗ്ഗയിലെ സൊറാബയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ കള്ളം മാത്രമാണുള്ളത്. പലരും പറയാറുള്ള മോദി മാജിക് കർണാടകയിൽ വിലപ്പോവില്ല. സൊറാബ അവികസിതമായി തുടരുന്നതിൽ തനിക്കു വേദനയുണ്ട്. ഇവിടത്തെ എംഎൽഎ മധു ബംഗാരപ്പയാണ് അതിന് ഉത്തരവാദി. വികസന പദ്ധതി നിർദേശങ്ങളുമായി ഒരിക്കൽപോലും അദ്ദേഹം തന്നെ സമീപിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreസിറ്റിയില്‍ പാര്‍ക്കിംഗ് ഫീ നല്‍കി വാഹനമേല്‍പ്പിച്ച് ആശ്വാസത്തോടെ മടങ്ങാന്‍ വരട്ടെ .. ഐ പി എല്‍ മത്സരങ്ങള്‍ നടന്ന സ്റ്റേഡിയം പരിധിയില്‍ നിന്ന് നഷ്ടപ്പെട്ടത് ഇരുപതോളം ബൈക്കുകള്‍ , നിഷ്ക്രിയരായി പോലീസും ..
ബെംഗലൂരു ; നഗരപരിധിയില്‍ ബൈക്ക് മോഷണങ്ങള്‍ മുന്‍പും നിരവധി ഉയര്‍ന്നു കേട്ടിട്ടുണ്ട് .എന്നാല്‍ ഐ പി എല്‍ സീസണ്‍ അടുത്തതോടെ ബൈക്ക് മോഷ്ടാക്കള്‍ക്ക് ‘ചാകര ‘ആണ് ..ഈ അടുത്ത് ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന രണ്ടു മത്സരങ്ങളില്‍ നിന്നായി നഷ്ടമായത് ഇരുപതോളം ബൈക്കുകള്‍ …റോയല്‍ എന്ഫീല്‍ഡ്, ആര്‍ എക്സ് 100 തുടങ്ങിയവയാണ് നഷ്ടമായതില്‍ ഏറെയും …പാര്‍ക്കിംഗ് ഫീസ് നല്‍കിയാല്‍ സുരക്ഷിതമെന്നും ,സെക്യുരിറ്റികളുടെ കണ്ണെത്തുമെന്നൊക്കെ ചിന്തിക്കുമ്പോഴാണ് ,ഞങ്ങള്‍ക്ക് യാതൊരു വിധ ഉത്തരവാദിത്തവുമില്ല എന്ന് പറഞ്ഞു അവര്‍ കൈ മലര്‍ത്തുന്നത് …കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്റെ വളരെയടുത്ത…
Read Moreഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : സംഭവം ജാലഹള്ളിയ്ക്കടുത്ത്
ബെംഗലൂരു ; വെള്ളിയാഴ്ച പുലര്‍ച്ചെ ജാലഹള്ളി പരിധിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു …ദോഡ്ഡ ബൊമ്മസാന്ദ്ര സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഡേവിഡ് (34) ആണ് കൊല്ലപ്പെട്ടത് ….പ്രദേശം കേന്ദ്രീകരിച്ചു കവര്‍ച്ച ,അടിപിടി, കൊലപാതകം തുടങ്ങിയ കേസുകളില്‍ നേരത്തെ ഇയാള്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട് …തലേന്ന്‍ പുലര്‍ച്ചെ 6 മണിയോടെ ആണ് ജലഹള്ളിക്ക് സമീപം തല വേര്‍പെട്ട രീതിയില്‍ മൃതദേഹം കണ്ടെത്തുന്നത് ..തുടര്‍ന്ന്‍ പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഗവണ്‍മെന്റ് സ്കൂളിനു സമീപം ,ഏകദേശം നൂറു മീറ്റര്‍ നീങ്ങി തലഭാഗം കണ്ടെടുക്കുക…
Read Moreബെംഗളൂരുവില്‍ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തല നാരിഴക്ക്;രാത്രി 1:40 മുതല്‍ നടു റോഡില്‍ നിന്ന് യാത്രക്കാര്‍;പകരം ബസ് വന്നത് രാവിലെ 8:30ന്.
ബെംഗളൂരു: ഇന്നലെ രാത്രി 08:15 ന് നഗരത്തില്‍ നിന്ന് കോഴിക്കോട് വഴി തിരൂരിലേക്ക് പുറപ്പെട്ട എ വണ്‍ ട്രാവെല്‍സിന്റെ ബസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്,മൈസുരു എത്തുന്നതിന് അഞ്ചു കിലോമീറ്റെര്‍ മുന്‍പ് ആണ് സംഭവം.ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസ് ഒരു വശത്തേക്ക് ചെരിഞ്ഞതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു.ചക്രങ്ങള്‍ ഘടിപ്പിച്ച സ്ഥലത്ത് നിന്ന് വിട്ടുപോകാന്‍ തയ്യാറായ രീതിയില്‍ ആയിരുന്നു അവസ്ഥ. രാത്രി 1:40 ന് ആണ് സംഭവം,മൈസുരു പോലുള്ള ഒരു സിറ്റി യുടെ സമീപത്ത് നിന്ന് സംഭവിച്ചിട്ട് പോലും പെട്ടെന്ന് തന്നെ ഒരു സ്പെയര്‍ ബസ് സംഘടിപ്പിക്കാന്‍ ട്രാവെല്‍സ്…
Read Moreട്രെയിനിലെ വനിതാ കോച്ചുകൾ മധ്യഭാഗത്താക്കാൻ റെയിൽവേ തീരുമാനിച്ചു. ഈ കംപാർട്മെന്റുകൾ ഇനി ‘പിങ്ക്’ നിറത്തിൽ !
ന്യൂഡൽഹി: ട്രെയിനിൽ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്ന കോച്ചുകൾ ട്രെയിനിന്റെ മധ്യഭാഗത്താക്കാൻ റെയിൽവേ തീരുമാനിച്ചു. മുന്‍പ് എറ്റവും പിന്നിലായിരുന്ന കോച്ച് നടുവിലേക്കു മാറ്റുകയും തിരിച്ചറിയാൻ എളുപ്പത്തിനായി ട്രെയിനിനു പൊതുവിൽ നൽകിയിട്ടുള്ളതിൽനിന്നു വ്യത്യസ്തമായി മറ്റൊരു നിറം നൽകുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. റെയിൽ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. സബർബൻ ട്രെയിനുകളിലും ദീർഘദൂര ട്രെയിനുകളിലും ഈ മാറ്റം പ്രാബല്യത്തിൽ വരുത്തും. കോച്ചുകളിൽ അധിക സുരക്ഷയെന്ന നിലയിൽ സിസിടിവികൾ സ്ഥാപിക്കും. ജനലുകളിൽ കന്പിവല ഘടിപ്പിക്കുമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ റെയിൽ മന്ത്രാലയം സമിതി രൂപീകരിച്ചു.…
Read More‘ദളിത് ഭവനങ്ങളില്‍ പോകുന്നത് കൊതുകുകടി സഹിച്ച്’: വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി
ലക്നോ: ദളിത് ഭവനങ്ങളില്‍ പോകുന്നത് കൊതുകുകടി സഹിച്ചാണെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. രാത്രി മുഴുവന്‍ കൊതുകുകടി സഹിച്ചും ദളിത് കുടുംബങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിക്കുന്നത് സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എന്ന ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്സ്വാളിന്‍റെ പ്രസ്താവനയാണ് വിവാദത്തിലായത്. ദളിത് വീടുകളിലെ രൂക്ഷമായ കൊതുക് ശല്യം അവഗണിച്ചാണ് തങ്ങള്‍ രാത്രി മുഴുവന്‍ ജോലി ചെയ്യുന്നതെന്നും അനുപമ ജയ്സ്വാള്‍ പ്രസ്താവിച്ചു. അതേസമയം അനുപമയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് സിപി റായ് രംഗത്തെത്തി. ദളിതരുടെ…
Read Moreഐപിഎല്‍: തകർത്തടിച്ച് മുംബൈ… പഞ്ചാബിനെ പൊളിച്ചടുക്കി മുംബൈയുടെ രാജകീയ തിരിച്ചുവരവ്.
ഇന്‍ഡോര്‍: തോറ്റാല്‍ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കുള്ള വാതില്‍ അടയുമെന്ന സാഹചര്യത്തില്‍ നിര്‍ണായക മല്‍സരത്തിനിറങ്ങിയ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മികച്ച ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അവരുടെ മൈതാനത്ത് തരിപ്പണമാക്കി രാജകീയ തിരിച്ചുവരവാണ് മുംബൈ നടത്തിയിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് ഇലവനെതിരേ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുത്തു. മുംബൈ ഇന്ത്യൻസ്19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സ് നേടി ജയം സ്വന്തമാക്കി. 12 പന്തിൽ 31…
Read Moreമോശം കാലാവസ്ഥ; തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് യോഗി
ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാന്‍ സംസ്ഥാനത്തെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണം പാതിവഴിയിൽ അവസാനിപ്പിച്ചു മടങ്ങി. അവിചാരിതമായി ഉണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം യുപിയിൽ 73 പേർ മരിച്ച സാഹചര്യത്തിലാണ് ആദിത്യനാഥിന്റെ മടക്കം. കനത്ത മഴയിലും പൊടിക്കാറ്റിലുംപെട്ട് ആഗ്രയില്‍ 43 പേരാണ് മരിച്ചത്. കൂടാതെ ശനിയാഴ്ച അദ്ദേഹം കാണ്‍പൂരിൽ സന്ദർശനം നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് വരെയാണ് കർണാടകയിൽ ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനം വൻ ദുരന്തം നേരിടുമ്പോള്‍ കർണാടകത്തിൽ തെരഞ്ഞെടുപ്പ്…
Read More