മെട്രോ കയറാന്‍ പോകുമ്പോള്‍ ഒരു ഹെയര്‍ സ്റ്റൈല്‍ ,തിരിച്ചു വരുമ്പോള്‍ മറ്റൊന്ന്;സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിക്കാവുന്ന യുണിസെക്സ് സലൂൺ നാളെ ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ തയ്യാര്‍.

ബെംഗളൂരു : ജോലിത്തിരക്കിനിടെ മുടിവെട്ടാൻ സമയം കിട്ടാത്തവർ വിഷമിക്കണ്ട. ഓഫിസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ മെട്രോ സ്റ്റേഷനിൽ 10 മിനിറ്റ് സമയം ചെലവിട്ടാൽ മുടിവെട്ടി മടങ്ങാം. സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിക്കാവുന്ന യുണിസെക്സ് സലൂൺ നാളെ ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങും.

അധികം വൈകാതെ നമ്മ മെട്രോയുടെ ഒൻപതു സ്റ്റേഷനുകളിൽ കൂടി ഹൈടെക് സലൂണുകളെത്തും. മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞമുറികൾ വാടകയ്ക്കു നൽകി അധികവരുമാനം ഉണ്ടാക്കാനുള്ള ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) നീക്കമാണ് സലൂണിനു വഴിവച്ചത്. സലൂൺ, ഫിറ്റ്നസ് സെന്റർ, ടാറ്റു സ്റ്റുഡിയോ, കാൾ സെന്ററുകൾ, ബിപിഒ എന്നിവയ്ക്കായി ആറുമാസം മുൻപാണ് ടെൻ‌ഡർ ക്ഷണിച്ചത്.
ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള ‘സൂപ്പർ എക്സ്പ്രസ്’ ഗ്രൂപ്പാണ് സലൂൺ തുറക്കാൻ ബിഎംആർസിഎല്ലുമായി അഞ്ചു വർഷത്തേക്കു കരാർ വച്ചിരിക്കുന്നത്. ദിവസവും രാവിലെ ആറുമുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. ഹൈടെക് സംവിധാനങ്ങളുള്ള സലൂണിൽ മുടിവെട്ടാൻ 10 മിനിറ്റ് മതി. ഒരാൾ സലൂണിൽ പ്രവേശിച്ചാൽ പരമാവധി 15 മിനിറ്റിനുള്ളിൽ മുടിവെട്ടും വൃത്തിയാക്കലും കഴിഞ്ഞു പുറത്തിറങ്ങാമെന്നാണ് ജീവനക്കാരുടെ ഉറപ്പ്.

എംജി റോഡ്, ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി, മഹാലക്ഷ്മി ലേഔട്ട് മെട്രോ സ്റ്റേഷനുകളിലും സലൂൺ തുറക്കാൻ സൂപ്പർ എക്സ്പ്രസിനു കരാർ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ വിജയനഗർ, ജയനഗർ, മല്ലേശ്വരം, സൗത്ത്എൻഡ് സർക്കിൾ, യെലച്ചനഹള്ളി സലൂണുകൾ തുറന്നേക്കും.മറ്റു സലൂണുകളിൽനിന്നു വ്യത്യസ്തമായി വെള്ളത്തിനു പകരം വാക്വം ക്ലീനർ ഉപയോഗിച്ചാണ് തല വൃത്തിയാക്കുക. ഒരാളുടെ മുടിവെട്ടാൻ ഉപയോഗിക്കുന്ന ചീപ്പ് അയാൾക്കു സൗജന്യമായി നൽകുകയും ചെയ്യും. ശുചിത്വം നിലനിർത്തുന്നതിനു വേണ്ടിയാണിത്. ചരക്കുസേവന നികുതി ഉൾപ്പെടെ 250 രൂപയിൽ താഴെയാണ് മുടിവെട്ട് ചാർജെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us