ഇനി ജയിലില്‍ 4 ഇന്റര്‍നെറ്റ്‌ കിട്ടില്ല!!!!;പരപ്പന അഗ്രഹാര ജയിലില്‍ ജാമര്‍ സ്ഥാപിക്കുന്നു.

 ബെംഗളൂരു∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമെന്നു കണ്ടെത്തിയതിനെ തുടർന്ന് നിലവിലുള്ള 2ജി മൊബൈൽ ജാമറുകൾക്കു പകരം 4ജി ജാമറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. വകുപ്പ് ഏറ്റെടുത്തശേഷം ആദ്യമായി പാരപ്പന ജയിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ജയിലിനുള്ളിലെ നിയന്ത്രണങ്ങളും മറ്റും അവലോകനം ചെയ്തതിനൊപ്പം തടവുപുള്ളികളോടു സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

ജയിലിലെ ഓരോ ബാരക്കും സന്ദർശിച്ചതായും, ആർക്കും പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതായും മന്ത്രി പറഞ്ഞു. ഇത് ഉറപ്പു വരുത്താനായി ജയിൽ അധികൃതരോടു കൃത്യമായ ഇടവേളകളിൽ പരിശോധന സംഘടിപ്പിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിലെ തടവുകാർക്കിടയിൽ മൊബൈൽ ഫോണുകൾ വ്യാപകമെന്നു കണ്ടെത്തിയതിനെ തുടർന്നു സംസ്ഥാനത്തെ മറ്റു ജയിലുകളിലും പരിശോധന വ്യാപകമാക്കി.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

വലിയവില നൽകി ജയിലിനുള്ളിലേക്ക് കടത്തിക്കൊണ്ടു വരുന്ന ഫോണിൽ നിന്നു സഹതടവുകാർക്കു വിളിക്കാൻ ഒരുകോളിന് 500 മുതൽ 1500 രൂപ വരെ ചാർജ് ഈടാക്കുന്നതായാണ് അധികൃതർ കണ്ടെത്തിയത്. ജയിൽ മുൻ ഡിജിപി എച്ച്.എൻ. സത്യനാരായണ റാവു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്ക് വിഐപി പരിഗണന നൽകിയിരുന്നതായി ചൂണ്ടിക്കാട്ടി ഡിഐജിയായിരുന്ന ഡി. രൂപ ജൂലൈ 13നു സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദം സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ ഡിജിപി എൻ.എസ് മേഘരിക് ഇടപെട്ട് തടവുപുള്ളികൾക്കു പ്രത്യേക പരിഗണന ലഭിക്കാത്ത സാഹചര്യം ഉറപ്പാക്കിയത്.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
[masterslider id="10"]

Related posts