ബസപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനു കർണാടക ആർടിസിയുടെ മിത്ര വാഹനങ്ങൾ ഇനി കുതിച്ചെത്തും;45 ജീപ്പുകള്‍ തയ്യാര്‍.

ബെംഗളൂരു ∙ ബസപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനു കർണാടക ആർടിസിയുടെ മിത്ര വാഹനങ്ങൾ ഇനി കുതിച്ചെത്തും. 45 ജീപ്പുകളാണു ബസ് മിത്ര എന്ന പേരിൽ കെഎസ്ആർടിസിയുടെ വിവിധ ഡിവിഷനുകളിൽ ഇനി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുക. അപകടത്തിൽപെടുന്നവർക്കു പ്രഥമശുശ്രൂഷ നൽകാനുള്ള സജ്ജീകരണങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

3.52 കോടി രൂപ വിനിയോഗിച്ചാണു ബസ് മിത്ര വാഹനങ്ങൾ നിരത്തിലിറക്കിയത്. ബെംഗളൂരു സെൻട്രൽ ഡിവിഷന് മൂന്നു വാഹനങ്ങളുടെ സേവനമാണ് ആദ്യഘട്ടത്തിൽ ലഭിക്കുക. വാഹനങ്ങളുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ നിർവഹിച്ചു. കെഎസ്ആർടിസി ചെയർമാൻ കെ.ഗോപാലപൂജാരി, മാനേജിങ് ഡയറക്ടർ എസ്.ആർ.ഉമാശങ്കർ എന്നിവർ പങ്കെടുത്തു.

  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണ്ഡപത്തിൽ പോലീസിന്റെ 'ക്ലൈമാക്സ്'; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us