ബെംഗളൂരു: ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം വ്യാപകമായതോടെ ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. സ്വവർഗാനുരാഗികൾക്കിടയിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോളേജ്, യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങളിലും കഴിയുന്ന വിദ്യാർഥികളിലും യുവാക്കളിലുമാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും കാണപ്പെടുന്നത് എന്നത് സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമാക്കുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കർണാടകയിൽ 4,795 എച്ച്.ഐ.വി. പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും ബെംഗളൂരു നഗര അതിർത്തിക്കുള്ളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവിവാഹിതരായ യുവാക്കൾക്കിടയിൽ രോഗബാധ 20 മുതൽ 25 ശതമാനം വരെ…
Read MoreDay: 30 July 2026
നായയാണെന്ന് പലരും കരുതുന്നു; ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ’ ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
ബെംഗളൂരു: നഗരത്തിലെ ബ്യാദരഹള്ളി പ്രദേശത്ത് പുള്ളിപ്പുലി ശല്യം തുടരുന്നത് പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇവിടെ പുള്ളിപ്പുലിയെ കാണുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ 3:27-ഓടെ ഭാരത് നഗറിലെ ഒരു സിസിടിവി ക്യാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ വീണ്ടും പതിഞ്ഞു. തുടർച്ചയായി പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രഭാതസവാരിക്കാരും രാത്രി വൈകി ജോലി കഴിഞ്ഞ് മടങ്ങുന്നവരും വലിയ ആശങ്കയിലാണ്. കുട്ടികളെയും പ്രായമായവരെയും വീടുകളിൽ നിന്ന് പുറത്തിറക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്നു. നേരത്തെ തെരുവുനായയാണെന്ന് തെറ്റിദ്ധരിച്ച് അടുത്തുപോയ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ, ഇപ്പോൾ പ്രദേശത്ത്…
Read Moreനിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!’
ബെംഗളൂരു: ഗതാഗതക്കുരുക്കിൽപ്പെടാതെ സമാധാനപരമായ യാത്രയ്ക്കായി നഗരവാസികൾ ആശ്രയിക്കുന്ന ബെംഗളൂരു ‘നമ്മ മെട്രോ’ സ്റ്റേഷനുകൾ ആത്മഹത്യാ കേന്ദ്രങ്ങളായി മാറുന്നുണ്ടോ എന്ന ഭീതി വർധിക്കുന്നു. ഇതുവരെ ട്രാക്കുകളിൽ ചാടി ആറുപേരാണ് ജീവനൊടുക്കിയത്. 16 പേർ ആത്മഹത്യാശ്രമത്തിനിടെ രക്ഷപ്പെടുകയും ചെയ്തു. ഇതിനുപുറമേ എട്ടുപേർ ട്രാക്കിലേക്ക് ചാടുകയും 30-ഓളം പേർ അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ആർ.വി. റോഡ് – ബൊമ്മസാന്ദ്ര യെല്ലോ ലൈനിലെ ഹുസ്കുരു ഗേറ്റ് മെട്രോ സ്റ്റേഷനിൽ ട്രെയിൻ വരുമ്പോൾ 37 വയസ്സുകാരൻ ട്രാക്കിലേക്ക് ചാടി ജീവനൊടുക്കിയതാണ് ഒടുവിലത്തെ സംഭവം. 2025-ൽ മാത്രം അഞ്ചുപേർ…
Read Moreബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
ബെംഗളൂരു: ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന അമിത കമ്മീഷനും വൻ തുകയുടെ ‘മറഞ്ഞിരിക്കുന്ന’ ഡിസ്‌കൗണ്ടുകളും (Hidden Discounts) കാരണം ബെംഗളൂരുവിലെ റെസ്റ്റോറന്റ് ഉടമകൾ കടുത്ത പ്രതിസന്ധിയിൽ. ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന തുകയിൽ നിന്നും വലിയൊരു ഭാഗം ആപ്പുകൾ വെട്ടിക്കുറയ്ക്കുന്നതിനാൽ റെസ്റ്റോറന്റുകൾക്ക് ലഭിക്കുന്ന യഥാർത്ഥ വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നിങ്ങൾ ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ 500 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ, ഉപഭോക്തൃ നിരക്കിനു പുറമെ പ്ലാറ്റ്‌ഫോം ഫീസും ഡെലിവറി ചാർജും ജി.എസ്.ടിയും ഉൾപ്പെടെ നിരവധി തുകകൾ വേറെയും ഈടാക്കുന്നുണ്ട്. ഇതിനുപുറമെയാണ്…
Read Moreപൈപ്പിനുള്ളിൽ റോബോട്ടുകൾ; മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
ബെംഗളൂരു: നഗരത്തിലെ ചില പ്രദേശങ്ങളിൽ കാവേരി കുടിവെള്ളത്തിൽ മലിനജലം കലരുന്നത് വ്യാപക പരാതിക്കിടയാക്കിയ പശ്ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിനായി നൂതന സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ബെംഗളൂരു ജലസേചന-മലിനജല ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) തീരുമാനിച്ചു. കൃത്രിമ ബുദ്ധിയും (എ.ഐ) റോബോട്ടിക്സും ഉപയോഗിച്ച് കുടിവെള്ള പൈപ്പ്‌ലൈനുകളിലെ ചോർച്ചയും കേടുപാടുകളും മലിനീകരണവും തുടക്കത്തിൽ തന്നെ കണ്ടെത്തുന്ന പൈലറ്റ് പദ്ധതിക്കാണ് ബോർഡ് തുടക്കമിടുന്നത്. കത്രിഗുപ്പെ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളിൽ കാവേരി കുടിവെള്ള പൈപ്പ് ലൈനിലേക്ക് ഡ്രെയിനേജ് വെള്ളം കലരുന്നത് മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലായിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി തെക്കൻ ബെംഗളൂരുവിൽ 18 മാസം…
Read More