ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുളള പ്രായത്തില്‍ മന്ത്രിസഭ അഞ്ചുവര്‍ഷത്തെ ഇളവ് നല്‍കി.
സംസ്ഥാനത്തിന് കീഴിലുള്ള എല്ലാനിയമനങ്ങള്‍ക്കും ഇനി എല്ലാവിഭാഗക്കാര്‍ ക്കും 40 വയസ്സുവരെ അപേ ക്ഷിക്കാം. 2027 ഡിസംബര്‍ 31-വരെയാണ് ഇളവ് ബാധകമാകുക.
അന്നേതീയ തിവരെയുള്ള വിജ്ഞാപന ങ്ങള്‍ക്ക് 40 വയസ്സുവരെയു ള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ ളായി നിയമനങ്ങളിലെ കാ ലതാമസം മൂലം ദുരിതമനുഭവിക്കുന്ന ഉദ്യോഗാര്‍ഥികളെ പരിഗണിച്ചാണ് ഇളവുനല്‍കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
നവംബറില്‍, ജസ്റ്റിസ് നാഗമോഹന്‍ദാസിന്റെ കീഴില്‍ 31 വരെ രൂപവത്കരിച്ച ഏകാംഗക മ്മിഷന്‍ ആഭ്യന്തരസംവരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ കര്‍ണാടക സര്‍ക്കാര്‍ നിയമനങ്ങള്‍ മരവിപ്പിച്ചിരുന്നു. പട്ടികജാതിവിഭാഗസംവരണം സംസ്ഥാന സര്‍ക്കാരിനുകീ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്.
കമ്മിഷന്‍ 2025-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രായ ഇളവ് അനുവദിക്കുന്നതു സംബന്ധിച്ച് ശുപാര്‍ശയുണ്ടായിരുന്നു. തുടര്‍ന്ന് കഴി ഞ്ഞവര്‍ഷം സെപ്റ്റംബറില്‍, ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുനല്‍കാന്‍ മന്ത്രിസഭ സമ്മതിച്ചിരുന്നു. എന്നാല്‍, വീണ്ടും പ്രായപരിധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാ നിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]