ബെംഗളൂരു: നഗരത്തിലെ ഔട്ടര്‍ റിങ് റോഡിലെ കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ പൂര്‍ണമായി ഓഫീസിലേക്ക് മടക്കിവിളിച്ചാല്‍ ഗതാഗതക്കുരുക്കില്‍ കുരുങ്ങി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്ന് യാത്രക്കാര്‍.
വര്‍ക്ക് ഫ്രം ഹോം സൗകര്യം ഒഴിവാക്കി ജീവനക്കാരോട് എല്ലാ ദിവസവും ഓഫീസിലെത്താന്‍ കമ്പനികള്‍ നിശ്ചയിച്ചിരുന്നു.
ആഴ്ചയില്‍ പരമാവധി 3 ദിവസം മാത്രം ഓഫീസിലെത്താനുളള ഹൈബ്രിഡ് സൗകര്യവും പല കമ്പനികളും പിന്‍വലിച്ചിരുന്നു.
റിങ് റോഡിലെ ഗതാഗതക്കുരുക്കില്‍ പെട്ട് കാറിലിരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സില്‍ക്ക്‌ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ കെആര്‍ പുരം വരെയുളള 18 കിലോമീറ്റര്‍ ദൂരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ട്രാഫിക്ക് പോലീസ് പരിഷ്‌കാരങ്ങള്‍ പലതും നടപ്പിലാക്കിയിട്ടും ഫലം കണ്ടിരുന്നില്ല.
26 പ്രധാന ടെക്‌നോപാര്‍ക്കുകള്‍ സ്ഥിതി ചെയ്യുന്ന റിങ് റോഡ് 10 ലക്ഷത്തോളം പേരാണഅജോലി ചെയ്യുന്നത്. പ്രതിദിനം മൂന്നരലക്ഷം സ്വകാര്യ വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്ന ് പോകുന്നുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]