ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിക്ക് നേർക്കാണ് ആക്രമണമുണ്ടായത്. നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയുള്‍പ്പെടെ തല്ലിത്തകർത്തു. വീടിന് നേർക്ക് കല്ലും തക്കാളിയും വലിച്ചെറിഞ്ഞു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ചെറുക്കാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും ഇവർ കയ്യേറ്റം ചെയ്തു. ഡിസംബർ നാലിന് പുഷ്പ2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന യുവതി മരിച്ചിരുന്നു. സിനിമാ പ്രദർശനത്തിനിടെ…
Read MoreDay: 22 December 2024
വിമാനത്താവളത്തിൽ വാലില്ലാക്കുരങ്ങൻമാരുമായി രണ്ടുപേർ പിടിയിൽ
ബെംഗളൂരു : ക്വലാലംപുരിൽനിന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച നാല് വാലില്ലാക്കുരങ്ങൻമാരുമായി രണ്ടുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ബെംഗളൂരു സ്വദേശികളായ മുഹമ്മദ് അൻസാർ, സയ്യിദ് പാഷ എന്നിവരാണ് പിടിയിലായത്. ട്രോളി ബാഗിൽ ഒളിപ്പിച്ചനിലയിലായിരുന്നു കുരങ്ങുകൾ. തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന വാലില്ലാക്കുരങ്ങുകൾ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലുള്ളതാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreനഗരത്തിൽ വൈറൽ പനിക്കൊപ്പം കുട്ടികളിൽ കുമിളരോഗവും; രക്ഷിതാക്കൾ ആശങ്കയിൽ
ബംഗളുരു: കാലാവസ്ഥാ വ്യതിയാനം മൂലം വൈറൽ പനികൾക്കൊപ്പം കുട്ടികളുടെ മുഘത് കുമിളകൾ വരുന്നു നഗരത്തിലെ പല അപ്പാർട്ടുമെൻ്റുകളിലും സ്കൂളുകളിലും കൈ, കാൽ, വായ് എന്നിവിടങ്ങളിൽ കുമിള രോഗം പടരുന്നുണ്ട്. ഇതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. മഞ്ഞുകാലത്താണ് ഇത് കൂടുതലായും കാണപ്പെടുന്നത്, കൈ, കാൽ, വായ് സംബന്ധമായ അസുഖങ്ങൾ കൂടുതലായി ഉണ്ടാകുന്നത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. 15 വയസ്സിന് താഴെയുള്ള സ്കൂൾ കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്, കുട്ടികളുടെ ചുണ്ടുകളിലും കാലുകളിലും കൈകളിലും ചുവന്ന കുമിളകൾ കാണപ്പെടുന്നു. ചുവന്ന കുമിളകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. കുമിളകൾ…
Read Moreനാട്ടിലേക്കുള്ള ക്രിസ്മസ് യാത്ര കാത്തിരുന്ന സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു: ബംഗളുരു – കൊച്ചുവേളി സർവീസ് നാളെ
ബെംഗളൂരു: ഉത്സവസീസണുകളില്‍ അവസാന നിമിഷം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന നയത്തില്‍ മാറ്റമില്ലാതെ ദക്ഷിണ പശ്ചിമ റെയില്‍വേ. ക്രിസ്മസ് പുതുവര്‍ഷ അവധിക്ക് തിരക്കുളള ദിവസങ്ങളില്‍ സ്‌പെഷ്യല്‍ അനുവധിക്കാതിരുന്ന റെയില്‍വേ ഏറെ സമ്മര്‍ദത്തിനൊടുവില്‍ നാളെ ബെംഗളൂരുവില്‍ നിന്ന തിരുവന്നപുരം നോര്‍ത്തിലേക്ക് (കൊച്ചുവേളി) സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഈ ട്രെയിന്‍ തിരുവന്തപുരത്ത് നിന്ന് 24ന് വൈകിട്ട് മടങ്ങുകയും ചെയ്യും. ഇരുവശങ്ങിലേക്ക്ും ഓരേ സര്‍വീസ് ഉണ്ടാകും. ഓണ്‍ലെന്‍ റിസര്‍വേഷന്‍ നടക്കുന്നു. ്
Read Moreഹോർട്ടികൾച്ചർ വകുപ്പ് ഇടപെട്ട് കബ്ബൺ പാർക്കിലെ സീക്രട്ട് സാന്താ സംഗമം തടഞ്ഞു
ബെംഗളൂരു: കബ്ബൺ പാർക്കിൽ ശനിയാഴ്ച നടത്താനിരുന്ന സീക്രട്ട് സാന്താ ‘ബുക്ക് എക്സ്ചേഞ്ച്’ ആഘോഷത്തിന് സംഘാടകർ മുൻകൂർ അനുമതി വാങ്ങാത്തതിനാൽ ഹോർട്ടികൾച്ചർ അധികൃതർ ഇടപെട്ട് റദ്ദാക്കി . സംഘാംഗങ്ങളോട് 35,000 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും രേഖാമൂലം ക്ഷമാപണം നടത്തിക്കുകയും ചെയ്തു. സീക്രട്ട് സാന്തായിൽ പങ്കെടുക്കാൻ 1,000-ലധികം ആളുകൾ എത്തിയതായി അധികൃതർ പറയുമ്പോൾ, ഇത് ഏകദേശം 500 ആണെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നു, ഇത്രയും വലിയ ജനപങ്കാളിത്തം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഘം കൂട്ടിച്ചേർത്തു. വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിൽ ഒത്തുകൂടുന്ന ഒരു ജനപ്രിയ സൗജന്യ നിശ്ശബ്ദ വായനാ കൂട്ടായ്മയായ കബ്ബൺ…
Read Moreബംഗളൂരുവിൽ അടച്ചുപൂട്ടിയത് 700 ഓളം സ്വകാര്യ സ്‌കൂളുകൾ
ബെംഗളൂരു: സർക്കാർ കണക്കുകൾ പ്രകാരം, ആരംഭിക്കാൻ അനുമതി ലഭിച്ച 26 ശതമാനം സ്വകാര്യ സ്‌കൂളുകളെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അടച്ചുപൂട്ടി. 2019-20 മുതൽ 2023-24 വരെയുള്ള അധ്യയന വർഷങ്ങളിൽ 2,905 സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ തുടങ്ങാൻ സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അനുമതി നൽകി, അതിൽ 762 എണ്ണം പൂട്ടി. കണക്കുകൾ പ്രകാരം, വിജയപുര ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്‌കൂളുകൾക്ക് അനുമതി നൽകിയത്, 292, അവയിൽ അഞ്ചെണ്ണം മാത്രമാണ് അടച്ചുപൂട്ടിയത്. ബെംഗളൂരു സൗത്തിൽ 255 പുതിയ സ്‌കൂളുകൾ വന്നെങ്കിലും അവയിൽ 85 എണ്ണം…
Read Moreമണ്ഡ്യ വീട്ടിൽ അതിക്രമിച്ച് കടന്ന് കിടപ്പ് രോഗിയെ മരം വെട്ടുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ബംഗളുരു : പാണ്ഡവപൂർ താലൂക്കിലെ കാറ്റനഹള്ളിയിലെ ഫാം ഹൗസിൽ ഒറ്റപ്പെട്ട വീട്ടിൽ കയറിയ അക്രമി അവശനിലയിലായയാളെ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തി. രാത്രി ഏഴ് മണിയോടെ മരം മുറിക്കുന്ന യന്ത്രവുമായി വീടിനുള്ളിൽ കയറിയ അക്രമി നിങ്ങളുടെ വീട്ടുകാർ ഓർഡർ ചെയ്ത “മരം മുറിക്കുന്ന യന്ത്രം ഡെലിവാറിക്കായി എത്തിയതാണെന്ന് വീട്ടുടമ രമേശിൻ്റെ ഭാര്യ യശോദമ്മയോട് പറഞ്ഞു. ഞങ്ങൾ ഓർഡർ ചെയ്തട്ടില്ലന്ന് യശോദാമ്മ പറഞ്ഞതോടെ കട്ടിംഗ് മെഷീൻ ഓണാക്കി യശോദാമ്മയുടെ കഴുത്തി ന് സമീപം പിടിച്ചതോടെ യന്ത്രം കവിളിൽ തട്ടി പരിക്കേറ്റ് ബോധരഹിതനായി യശോദാമ്മ…
Read Moreപ്രധാനപ്പെട്ട മേൽപ്പാലങ്ങൾ അടച്ചിടും, ക്യാമറകളുടെ എണ്ണം വർധിപ്പിക്കും; നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബിബിഎംപി
ബെംഗളൂരു: 2025 പുതുവർഷത്തെ വരവേൽക്കാനുള്ള ആകാംക്ഷയിലാണ് ബെംഗളൂരു നിവാസികൾ . പുതുവത്സരാഘോഷത്തിൽ അനിശ്ചിത സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബിബിഎംപിയും പോലീസ് വകുപ്പും പദ്ധതി തയ്യാറാക്കി . കോർപ്പറേഷൻ അധികൃതരും പോലീസും സംയുക്ത യോഗം ചേർന്ന് പുതുവത്സരാഘോഷത്തിനുള്ള ചട്ടങ്ങൾ തയ്യാറാക്കിക്കഴിഞ്ഞു. പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ ബെംഗളൂരുവിലെ എംജി റോഡിലും ബ്രിഗേഡ് റോഡിലും സിസിടിവി ക്യാമറകളുടെ എണ്ണം വർധിപ്പിക്കാൻ പൊലീസ് വകുപ്പ് കോർപറേഷനു നിർദേശം നൽകി. നേരത്തെ 200 മുതൽ 300 വരെ സിസിടിവി ക്യാമറകൾ മാത്രമാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ പേർ എത്തുമെന്നതിനാൽ എണ്ണൂറോളം സിസിടിവി ക്യാമറകൾ…
Read Moreദാല്‍ തടാകത്തില്‍ 50 വര്‍ഷത്തിനിടെ ആദ്യമായി ഐസ് കട്ടകളാൽ നിറഞ്ഞു; വിഡിയോ കാണാം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. 50 വര്‍ഷത്തിനിടെ ഡിസംബറില്‍ അനുഭവപ്പെടുന്ന ഏറ്റവും തണുത്ത കാലാവസ്ഥയാണിത്. കശ്മീരില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന ഏറ്റവും അതിശക്തമായ ശൈത്യകാലമാണ് ചില്ലായ് കലാന്‍. ശ്രീനഗറില്‍, കഴിഞ്ഞ രാത്രിയില്‍ മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന താപനില വെള്ളിയാഴ്ച രാത്രിയോടെ മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീനഗറിലെ താഴ്വരകളിലും സമാന രീതിയില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. https://x.com/FirdousQadriph1/status/1870345631300276244?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1870345631300276244%7Ctwgr%5Ebca052c8e67d99f3a8ef660477985730df144ba1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2024%2FDec%2F21%2Fchillai-kalan-kashmir-experiencing-its-coldest-december-night കടുത്ത തണുപ്പ് കാരണം പ്രശസ്തമായ ദാല്‍…
Read Moreടയർ പൊട്ടി; യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു
ബെംഗളൂരു: യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു. ചിത്രദുർഗയിലെ ഹിരിയൂർ ഗുയിലു ടോൾ പ്ലാസയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ടയർ പൊട്ടിയതിനെ തുടർന്ന് ബസിൽ തീ പെട്ടെന്ന് പടരുകയായിരുന്നു. ബസ് ജീവനക്കാർ ഉടൻ തന്നെ എല്ലാ യാത്രക്കാരെയും പുറത്തേക്ക് ഇറക്കി. തീപിടുത്തത്തിൽ ആളപായമില്ല. ടയർ പൊട്ടിയ ഉടൻ തന്നെ ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ബസിൽ 24 യാത്രക്കാരുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. അപകടത്തിൽ ബസ് ഭാഗികമായി കത്തി നശിച്ചു. ദാവൻഗരെയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസിനാണ് തീപിടിച്ചത്. ഐമംഗലാൽ പോലീസ്…
Read More