ജയദേവ ഹൃദ്രോഗാശുപത്രിയുടെ മുൻ ഡയറക്ടറും ദേവഗൗഡയുടെ മരുമകനുമായ ഡോ: മഞ്ജുനാഥ് ബി.ജെ.പി.ടിക്കറ്റിൽ ഡി.കെ.ശിവകുമാറിൻ്റെ സഹോദരൻ ഡി.കെ.സുരേഷിനെ നേരിടും; പ്രതാപ സിംൻഹക്ക് സീറ്റില്ല;കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.

ബെംഗളൂരു : രണ്ടാം ഘട്ട പട്ടികയിൽ കർണാടകയിലെ കൂടുതൽ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.

കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രഹ്ലാദ് ജോഷി ധാർവാഡിൽ മൽസരിക്കും, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹവേരിയിലും മുതിർന്ന നേതാവ് യെദിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്ര ഷിമോഗയിലും ശോഭ കരന്തലജെ ബെംഗളൂരു നോർത്തിലും മൽസരിക്കും.

ലോക്സഭക്കുള്ളിൽ പൊടികൾ വിതറി പ്രതിഷേധിച്ച യുവാക്കൾക്ക് പാസ് നൽകിയതിലൂടെ വിവാദത്തിലായ യുവ നേതാവ് പ്രതാപ സിൻഹക്ക് മൈസൂർ മണ്ഡലം നഷ്ട്ടപ്പെട്ടു, പകരം വോഡയാർ രാജവംശത്തിലെ യെദുവീർ മൽസരിക്കും.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

തുടർച്ചയായി വിവാദ പ്രസ്താവനകൾ ഉയർത്തുന്ന മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെക്കും ഇത്തവണ സീറ്റില്ല.

മുൻ കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡക്കും പാർട്ടി മുൻ സംസ്ഥാന പ്രസിഡൻ്റ് നളിൻ കുമാർ കട്ടീലിനും സീറ്റില്ല.

ജയദേവ ഹൃദ്രോഗാശുപത്രിയുടെ മുൻ ഡയറക്ടറും ദേവഗൗഡയുടെ മരുമകനുമായ ഡോ: സി.എൻ.മഞ്ജുനാഥ് ബി.ജെ.പി.ടിക്കറ്റിൽ ഡി.കെ.ശിവകുമാറിൻ്റെ സഹോദരനും സിറ്റിംഗ് എം.പി.യുമായ ഡി.കെ.സുരേഷിനെ ബാംഗ്ലൂർ റൂറലിൽ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts