സ്റ്റീൽ ഫ്‌ളൈ ഓവർ പദ്ധതി: സിദ്ധു ഭയന്നു, ഞാൻ ഉണ്ടായിരുന്നെങ്കിൽ പദ്ധതി മുന്നോട്ട് പോകുമായിരുന്നു വിമർശനവുമായി ഡികെഎസ്

ബെംഗളൂരു: സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ വിവാദ പരാമർശവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഏറെ നാളുകളായി വിവാദത്തിലായ സ്റ്റീൽ മേൽപ്പാലം പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് സമ്മർദ്ദം ഏറിവരികയാണ്. അതുകൊണ്ടാണ് സിദ്ധരാമയ്യ ഈ പദ്ധതിയിൽ നിന്ന് പിന്മാറാൻ നോക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡികെ ശിവകുമാർ സിദ്ധരാമയ്യക്കെതിരെ പരാമർശം നടത്തിയത്.

ആളുകൾ എത്ര സമ്മർദ്ദം ചെലുത്തിയാലും സിദ്ധരാമയ്യയെ പോലെ തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. കെംപെഗൗഡ ജയന്തിയോട് അനുബന്ധിച്ച് വിധാന സൗധയിൽ നടന്ന സുപ്രധാന യോഗത്തിൽ ഡികെ ശിവകുമാർ പങ്കെടുത്തരുന്നു. സംസ്ഥാനത്ത് ഏറ്റെടുക്കേണ്ട നിരവധി പദ്ധതികൾ അന്ന് സൂചിപ്പിച്ചിരുന്നു. ബാംഗ്ലൂരിൽ മേൽപ്പാലങ്ങളും തുരങ്കങ്ങളും നിർമിക്കാൻ നിർദേശം വന്നിട്ടുണ്ട്.

  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ

പണ്ട് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്റ്റീൽ പാലം പണിയാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ജനങ്ങളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഈ പദ്ധതിയിൽ അഴിമതിയാരോപണങ്ങളുണ്ടായി. ഇതോടെ സിദ്ധരാമയ്യ പേടിച്ചു. സർക്കാരിനെതിരെ എതിർപ്പ് ഉയരുമെന്ന് തോന്നിയ സിദ്ധരാമയ്യ ഉടൻ തന്നെ അത് മാറ്റിവെച്ചു. അന്നത്തെ ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജും പിൻവലിഞ്ഞു.. “ഞാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ പേടിക്കില്ലായിരുന്നു. തടസ്സം നിൽക്കുന്നവരെ ഞാൻ നീക്കുമായിരുന്നു.” എന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.

അതേസമയം, പദ്ധതിയുടെ പ്രധാന വിവരങ്ങൾ ഡികെ ശിവകുമാർ വെളിപ്പെടുത്തി. ബസവേശ്വര സർക്കിൾ മുതൽ ഹെബ്ബാൾ ജംക്‌ഷൻ വരെ 6-7 കിലോമീറ്റർ ദൂരത്തിൽ ഈ സ്റ്റീൽ പാലം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 1,761 കോടി രൂപ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇതിനായി എണ്ണൂറോളം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് അന്നത്തെ സിദ്ധരാമയ്യ സർക്കാർ ഉടൻ പിന്മാറിയെങ്കിലും ഇന്ന് ഏത് സാഹചര്യത്തിലും ഈ പദ്ധതി പൂർത്തിയാക്കുമെന്ന് ഡികെ ശിവകുമാർ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. വഴിയിൽ ആരു വന്നാലും തടയേണ്ടെന്ന് തീരുമാനിക്കുകയും നഗരത്തിലെ റോഡുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഇവ കൂടാതെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഉപഗ്രഹ നഗരങ്ങൾ നിർമിക്കാനും സിദ്ധരാമയ്യ സർക്കാർ പദ്ധതിയിടുന്നുണ്ട്. ബെംഗളൂരുവിലെ സമ്മർദം കുറയ്ക്കുന്നതിനായി നഗരപ്രാന്തങ്ങളിൽ പ്രത്യേക വില്ലകൾ നിർമ്മിച്ച് നൽകുന്നതിലൂടെ അവിടെ ആളുകളുടെ പോക്കുവരവ് വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts