സിവിക്‌ കേസ്; കോടതി പരാമർശം ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലെ പരാമർശങ്ങൾ ഏറെ ആശങ്കാജനകമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രശ്നങ്ങൾ വിലയിരുത്തി ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്ക് അവകാശമുണ്ട്. എന്നാൽ പരാതിക്കാരിയുടെ വസ്ത്രധാരണത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇത്തരം കേസുകളിൽ വിചാരണയിൽ കോടതി നടപടികൾ അതിജീവിതക്ക്‌ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശത്തിന് തികച്ചും വിപരീതമാണിത്. പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തുമ്പോള്‍പോലും അപമാനിക്കുന്ന ചോദ്യങ്ങളോ പരാമർശങ്ങളോ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് പരാമർശം.

  സഹായം തരാൻ അറബി വരും, പക്ഷേ പെണ്ണുങ്ങളുടെ കൂടെ വരുന്നത് അസൈനാർ! 'അറബി അസൈനാർ' ഒടുവിൽ വലയിൽ

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന് ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം കൂടിയാണ് വസ്ത്രധാരണത്തെ കുറിച്ചുള്ള കോടതിയുടെ പരാമർശമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
[masterslider id="10"]

Related posts

Click Here to Follow Us