മണ്ണിടിഞ്ഞുള്ള മരണം, സ്ഥലം  സന്ദർശിച്ച് മന്ത്രി , മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന്  മംഗളൂരുവിലെ പഞ്ചിക്കലിൽ മൂന്ന് മലയാളി റബർ ടാപ്പിംഗ് തൊഴിലാളികൾ മണ്ണിടിഞ്ഞ് മരിച്ച സ്ഥലം ദക്ഷിണ കന്നഡ ജില്ലാ ചുമതല വഹിക്കുന്ന മന്ത്രി സുനിൽ കുമാർ ഇന്ന് ഉച്ചയോടെ സന്ദർശിച്ചു.

മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ ലഭിച്ചുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനുള്ള വഴി തേടുമെന്ന് മന്ത്രി അറിയിച്ചു. രാജേഷ് നായിക് എം. എൽ. എ , ജില്ലാ ഡെപ്യുട്ടി കമീഷണർ ഡോ. കെ വി രാജേന്ദ്ര എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us