അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയില്ല; ബസുകൾ കുടുംബാംഗങ്ങൾക്ക് കൈമാറി കർണാടക കോടതി

ബെംഗളൂരു : കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) റോഡപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് കർണാടക ജില്ലാ കോടതി ബുധനാഴ്ച രണ്ട് ബസുകൾ പിടിച്ചെടുത്ത് കുടുംബാംഗങ്ങൾക്ക് കൈമാറി.

2017 ഏപ്രിലിൽ ഹാവേരി ജില്ലയിലെ റാണിബെന്നൂരിന് സമീപം കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് കാറിൽ ഇടിച്ച് ദാവണഗരെ എവികെ കോളജിലെ പ്രൊഫസറായ നഞ്ചുണ്ടസ്വാമിയും സുഹൃത്തും മരിച്ചതായിരുന്നു അപകടം.

നഞ്ചുണ്ടസ്വാമിയും സുഹൃത്തും മക്കളെ പരീക്ഷയ്ക്കായി ഹുബ്ബള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ രണ്ട് ആൺകുട്ടികൾക്കും പരിക്കേറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us