കെ.ആർ.ഐ.ഡി.എല്ലിന് ഇനിമുതൽ പാലികെ സിവിൽ ജോലികൾ ലഭിക്കില്ല

ബെംഗളൂരു: കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ലിമിറ്റഡ് ( KRIDL ) നടപ്പാക്കുന്ന പ്രവൃത്തികളെക്കുറിച്ച് പരാതികൾ വർദ്ധിക്കുന്നതിനാൽ, ഏജൻസിക്ക് ജോലികൾ അനുവദിക്കുന്നത് ബിബിഎംപി നിർത്തുന്നതായി റിപ്പോർട്ടുകൾ.

കെ.ആർ.ഐ.ഡി.എല്ലിന്റെ ( KRIDL ) മോശം പ്രവൃത്തി നിർവ്വഹണത്തെക്കുറിച്ചുള്ള ലോകായുക്തയുടെ റിപ്പോർട്ടിന് ശേഷം, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കൂടാതെ താൻ മുഖ്യമന്ത്രിയായ ശേഷം കെആർഐഡിഎലിന് അനുവദിച്ച നിരവധി ടെൻഡറുകൾ റദ്ദാക്കിയതായി ബംഗളൂരു വികസന വകുപ്പ് കൈകാര്യം ചെയ്യുന്ന നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ ഉപനേതാവ് കെ ഗോവിന്ദരാജിന്റെ ചോദ്യത്തിന് മറുപടിയായി ബൊമ്മൈ പറഞ്ഞു,

കെആർഐഡിഎൽ ( KRIDL ) ഏറ്റെടുത്തു നടത്തികൊണ്ടിരിക്കുന്ന പ്രവൃത്തികൾ നല്ല നിലവാരമുള്ളതാണെന്ന് ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും വരും ദിവസങ്ങളിൽ, ബെംഗളൂരുവിലെ എല്ലാ ജോലികളും ബിബിഎംപി മാത്രമാണെന്ന് ഏറ്റെടുക്കുന്നത് ഉറപ്പാക്കുമെന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെആർഐഡിഎൽ ( KRIDL ) നടപ്പാക്കിയ 126 പ്രവൃത്തികളിൽ 114 എണ്ണവും നിലവാരമില്ലാത്തതാണെന്ന് എംഎൽസി എസ് രവി അടുത്തിടെ ലോകായുക്ത റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയും KRIDL നെ കരിമ്പട്ടികയിൽ പെടുത്തുകയും ഉത്തരവാദികളെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിബിഎംപി അധികാരപരിധിയിൽ 6,536 കോടി രൂപയുടെ 12,569 ജോലികളാണ് കെആർഐഡിഎല്ലിന് ( KRIDL ) ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഡാറ്റകൾ വെളിപ്പെടുത്തിയത്. ഇതിൽ 11,808 എണ്ണം പൂർത്തിയായെങ്കിലും ബാക്കിയുള്ള പദ്ധതികൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് എപ്പോൾ ഉള്ളത്. കെആർഐഡിഎല്ലിന് കൈമാറിയ പദ്ധതികൾ സർക്കാർ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്ത തെറ്റിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us