1.8 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പാഴ്‌സൽ; നൈജീരിയൻ പൗരൻ പിടിയിൽ

ബെംഗളൂരു: ജർമ്മനിയിൽ നിന്നുള്ള 1.8 കോടി രൂപ വിലമതിക്കുന്ന 2.6 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കൾ എക്‌സ്‌റ്റസി ഗുളികകൾ എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്ന് അടങ്ങിയ പാഴ്‌സൽ ബെംഗളൂരുവിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ (എഫ്‌പിഒ) കണ്ടെത്തി.

ഡാർക്ക്‌വെബിലൂടെ ഓർഡർ ചെയ്‌തതായി സംശയിക്കുന്ന പാഴ്‌സൽ ഏറ്റുവാങ്ങാൻ എത്തിയ നൈജീരിയക്കാരനെ ബെംഗളൂരു കസ്റ്റംസ് പിടികൂടി.

പിങ്ക്, നീല, മഞ്ഞ നിറങ്ങളിലുള്ള എക്‌സ്റ്റസി ഗുളികകൾ അടങ്ങിയ പാഴ്‌സൽ ജർമ്മനിയിലെ അജ്ഞാത വിലാസത്തിൽ നിന്ന് അയച്ചതിനെത്തുടർന്ന് വ്യാഴാഴ്ച ചാമരാജ്പേട്ടിലെ എഫ്‌പിഒയിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

കസ്റ്റംസ് സംഘം പാഴ്‌സൽ സ്‌കാൻ ചെയ്യുകയും അതിന്റെ അടിത്തട്ടിൽ എന്തോ തകരാറുള്ളതായി കാണുകയും ചെയ്തു. അവർ തവിട്ടുനിറത്തിലുള്ള കാർട്ടൺ പെട്ടി മുറിച്ച് താഴെ ഒട്ടിച്ച ഗുളികകൾ പുറത്തെടുത്തു. ഒരു ലാബ് പരിശോധനയിൽ ഗുളികകൾ സൈക്കോ ആക്റ്റീവ് റിക്രിയേഷണൽ ഡ്രഗ് ആണെന്ന് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us