ഇന്നർ റിംഗ് റോഡിൽ തിരക്ക് കുറക്കാൻ മെട്രോ ?

ബെംഗളൂരു: മേൽപാല ഇടനാഴിക്കു പകരം ബെംഗളുരു ഇന്നർറിങ് റോഡിലൂടെ 34 കിലോമീറ്റർ ഭൂഗർഭ മെട്രോ പാത നിർമിച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകുമെന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐഐഎ
സി)ലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

2030 ആകുമ്പോഴേക്കും നഗര ഗതാഗതത്തിൽ ഉണ്ടാകേണ്ട മാറ്റം സംബന്ധിച്ച് മെട്രോ റെയിൽ കോർപറേഷനും (ബിഎംആർസി) നഗര ഗതാഗത ഡയറക്ടറേറ്റും (ഡൽട്) ചേർന്നു മാസങ്ങൾക്കു മുൻപു തയാറാക്കിയ സമഗ്ര ഗതാഗത പ്ലാനി (സിഎംപി)ലും ഇതേക്കുറിച്ചു പരാമർശമുണ്ട്.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

യശ്വന്ത്പുര, മേക്കറി സർക്കിൾ, കന്റോൺമെന്റ്, ഇന്ദിരാനഗർ, ഡൊംളൂർ, കോറമംഗല ഇൻഡോർ സ്റ്റേഡിയം, അശോക പില്ലർ, ബിഎംസി കോളജ്, മഹാലക്ഷ്മി ലേഔട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന പാതയ്ക്ക് കുറഞ്ഞതു10000 കോടി രൂപയാണ് നിർമാണചെലവ് കണക്കാക്കുന്നത്.

മെട്രോ പാതയുടെ കാര്യത്തിൽ സം
സ്ഥാന സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts