മലയാളിയും ശാന്തിനഗറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ.യുമായ എൻ.എ.ഹാരിസിന്റെ മകൻ വീണ്ടും വിവാദത്തിൽ.

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എൻ.എ.ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാട് വീണ്ടും വിവാദത്തിൽ.

മുഹമ്മദ് നാലപ്പാട് ഓടിച്ച ആഡംബര കാർ ബൈക്കിനെയും ഒട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചെന്നാണ് പുതിയ ആരോപണം.

http://bangalorevartha.in/archives/15169

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.അതിവേഗത്തിലെത്തിയ മുഹമ്മദ് നാലപ്പാടിന്റെ കാർ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഈ വാഹനങ്ങളിലെ യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ മുഹമ്മദ് നാലപ്പാട് കാർ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

ഇക്കാര്യങ്ങൾ ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം, കാറോടിച്ചത് മുഹമ്മദ് നാലപ്പാട് അല്ലെന്നും താനാണെന്നും അറിയിച്ച് അദ്ദേഹത്തിന്റെ ഗൺമാൻ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.

എന്നാൽ അപകടം കണ്ട ദൃക്സാക്ഷികൾ കാറോടിച്ചത് മുഹമ്മദ് നാലപ്പാടാണെന്ന മൊഴിയിൽ ഉറച്ചുനിന്നു.
സംഭവത്തിൽ വ്യത്യസ്ത വാദങ്ങൾ നിലനിൽക്കുന്നതിനാൽ മുഹമ്മദിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണർ ബി.ആർ.രവികാന്തെ ഗൗഡ അറിയിച്ചു.


ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, എൻ.എ.ഹാരിസ് എംഎൽഎയോ മുഹമ്മദ് നാലപ്പാടോ ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

2018 ൽ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ നിലവിൽ ജാമ്യത്തിൽ കഴിയുകയാണ് മുഹമ്മദ് നാലപ്പാട്. അന്ന് കർണാടകയിൽ ഏറെ വിവാദമായ സംഭവത്തിൽ അറസ്റ്റിലായ മുഹമ്മദ് 116 ദിവസമാണ് ജയിൽ വാസം അനുഭവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us