മലയാളി യുവാവ് കുത്തേറ്റ് ദാരുണമായി മരിച്ചസംഭവം; മൊബൈൽ മോഷണത്തിനിടെയെന്ന് പ്രതികളുടെ കുറ്റസമ്മതം

ബെംഗളുരു: മലയാളി യുവാവ് ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത പുറത്ത്. മൊബൈൽ മോഷണം ചെറുത്തതിനും ചോദ്യം ചെയ്തതുമാണ് 18 കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ചേർത്തല എഴുപുന്ന ഗായത്രി ഭവനിൽ ഗൗതം കൃഷ്ണ (18) കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭരതീ നഗർ സ്വദേശികളായ മുഹമ്മദ് ദാബിർ(19), മഹമ്മദ് അബ്ബാസ്(19) ഇക്ബാൽ അഹമദ് ഷെരീഫ്(20) എന്നിവരാണ് പിടിയിലായത്.

  ബെംഗളൂരുവിൽ വയോധികയെ അപായപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

മൊബൈൽമോഷ്ടിക്കുന്നത് ചെറുത്തു നിന്നതിലെ വൈരാഗ്യമാണ് സംഘം ഗൗതമിനെ കുത്തി വീഴ്ത്താനിടയക്കിയത്. നെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റാണ് ഗൗതം മരിച്ചത്. പ്രതികളെ ഉപ്പാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീലങ്കയിൽ നിന്ന് നീന്തി ഇന്ത്യയിലേക്ക്; രാമസേതു പാതയിലൂടെ ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts