കാവേരി ജലത്തിന് വേണ്ടി കർണാടകവും തമിഴ്‌നാടും പുകയുന്നു

കാവേരി ജലത്തിന് വേണ്ടി ആയിരത്തിൽ പരം വരുന്ന തമിഴ്‌നാട്ടിലെ കർഷകർ ചൊവ്വാഴ്ച തെരുവിലിറങ്ങി.തമിഴ്നാടിന് കാവേരിജലം വിട്ടുനൽകുന്നതിനെതിരെ പ്രതിഷേധവുമായി കന്നഡ കർഷക സംഘടനകളുടെ നേതൃത്വത്തിൽ മൈസൂരുവിൽ തമിഴ് സിനിമയുടെ പോസ്റ്റർ നശിപ്പിച്ചു.

കഴിങ്ങ ജൂൺ ജൂലൈ മാസങ്ങളിൽ തമിഴ്നാടിനു കിട്ടേണ്ട 22.934 ടിഎംസി ft ജലം കർണാടകം ഇതുവരെ നൽകിയില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആരോപിച്ചു. കാവേരി ജല തർക്കപരിഹാര നീതിസഭ പ്രകാരം കർണാടക ഗവണ്മെന്റ് നൽകേണ്ടിയിരുന്ന കാവേരി ജലം കർണാടക വിട്ടു കൊടുക്കാത്തതിൽ  പ്രതിക്ഷേധിച് നിരവധി കർഷകർ തെരുവിലിറങ്ങി. 2007 ലെ ട്രൈബ്യൂണൽ അന്തിമവിധി കർണാടക ലംഘിക്കുന്നതായും തമിഴ്നാട് മന്ത്രിസഭ  ആരോപിച്ചു.

  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."

വരും ദിവസങ്ങളിൽ പ്രതിഷേധം ഇനിയും കനക്കുമെന്നുo തമിഴ്നാട്ടിലെ കർഷകർ മുന്നറിയിപ്പ് നൽകി.അതെ സമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുതിയ റീസർവോയർ കാവേരി നദിക്കു കുറുകേ മേകേടാറ്റു സമീപം  Rs 5,912 കോടി മുതൽമുടക്കിൽ  തന്റെ ഗോവെർന്മെന്റ് പ്ലാനിൽ ഉണ്ടെന്നു അറിയിച്ചു.തമിഴ്നാടിനു കാവേരീജലം വിട്ടുകൊടുക്കാവുന്ന സാഹചര്യമല്ലെന്നു വ്യക്തമാക്കി സുപ്രീം കോടതിയിൽ സത്യവാങ്മൂല൦ നൽകുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

തമിഴ്നാടിന്റെ പരിധിയിലുള്ള കാവേരീതട ജില്ലകളിലെ കർഷകർ ഇന്നലെ ബന്ദ് ആചരിച്ചതിനാൽ ഇവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ കർണാടക ആർടിസി റദ്ദാക്കി.
ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സെപ്റ്റംബർ രണ്ടിനാണു തമിഴ്നാടിന്റെ ഹർജി പരഗണിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുൾപ്പടെ ബെലന്തൂരില്‍ സ്റ്റോപ്പ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us