ബെംഗളൂരു: കർണാടകയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഏഴ് വരെ ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്രം അറിയിച്ചു. തീരദേശ കർണാടകത്തിലും മലനാട് മേഖലയിലുമാണ് ഏറ്റവും കൂടുതൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശിവമോഗ, ചിക്കമഗളൂരു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, തുംകൂർ, ചിക്കബല്ലാപൂർ, ബെൽഗാം, ധാർവാഡ്, ഹാവേരി തുടങ്ങിയ ജില്ലകളിലും…
Read MoreDay: 4 August 2026
മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ ‘മാജിക്’ ഇങ്ങനെ
ബെംഗളൂരു: രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന വസ്തുവായി മൊബൈൽ ഫോണുകൾ മാറുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിദിനം ആയിരക്കണക്കിന് പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. മിക്ക കേസുകളിലും ഫോൺ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ ഉടമസ്ഥർ കൈവിടാറാണ് പതിവ്. എന്നാൽ, മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകുന്ന കാര്യത്തിൽ കർണാടക സംസ്ഥാനം രാജ്യത്ത് തന്നെ മുൻപന്തിയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടകയുമുണ്ട്. എന്നാൽ, ഇവ വീണ്ടെടുക്കുന്നതിലെ ശതമാനക്കണക്കിൽ കർണാടക പോലീസ്…
Read Moreപ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
ബെംഗളൂരു: തീവ്ര വലതുപക്ഷ ഹൈന്ദവ സംഘടനകളുടെ എതിർപ്പിനെയും വിവാദങ്ങളെയും തുടർന്ന് ബെംഗളൂരു വൈറ്റ്ഫീൽഡിൽ നടത്താനിരുന്ന സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കിയതായി ഹാസ്യനികേതൻ കുനാൽ കംറ അറിയിച്ചു. പരിപാടി സംഘടിപ്പിക്കാനിരുന്ന വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിലെത്തിയാണ് താൻ ഷോ റദ്ദാക്കുന്ന കാര്യം കുനാൽ കംറ പോലീസിനെ വാമൊഴിയായി അറിയിച്ചത്. വൈറ്റ്ഫീൽഡിലെ ‘ഉറു’ (Uru) എന്ന വേദയിൽ ഓഗസ്റ്റ് 3 മുതൽ 6 വരെ നടക്കേണ്ടിയിരുന്ന ‘സ്റ്റാൻഡിങ് അപ്’ (Standing Up) എന്ന പരിപാടിക്കെതിരെയാണ് ഹിന്ദു രാഷ്ട്ര സമന്വയ സമിതി എന്ന സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിപാടി…
Read Moreവോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര തിരുത്തൽ (എസ്.ഐ.ആർ) നടപടികൾക്കിടെ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) സൂപ്പർവൈസർക്ക് ക്രൂരമർദ്ദനമേറ്റു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ഡി.ജെ ഹള്ളി പോലീസ് കേസെടുത്തു. പുലകേശിനഗർ നിയമസഭാ മണ്ഡലത്തിൽ ജൂലൈ 29-ന് ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം. പുലകേശിനഗറിൽ വോട്ടർ പട്ടിക പുതുക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെ ഒരു സംഘം ആളുകൾ പുതിയ വോട്ട് ചേർക്കുന്നതിനുള്ള ഫോം 6 ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ഇവർ പുലകേശിനഗറിലാണ് താമസമെന്ന് അവകാശപ്പെട്ടെങ്കിലും, നിലവിൽ ജയനഗറിലേക്ക് താമസം മാറിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെ തങ്ങൾ നിലവിൽ താമസിക്കുന്ന ജയനഗർ…
Read Moreചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
ബെംഗളൂരു: ചിപ്സ് പാക്കറ്റിനൊപ്പം ലഭിച്ച പ്ലാസ്റ്റിക് പന്ത് വിഴുങ്ങിയതിനെ തുടർന്ന് അഞ്ചുവയസ്സുകാരൻ ദാരുണമായി മരിച്ചു. മൈസൂരു ഹുൻസൂർ താലൂക്കിലെ ഗൗരിപുരയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ മകൻ മുകുന്ദ് മയൂറാണ് മരിച്ചത്. ചിപ്സ് പാക്കറ്റിൽ സൗജന്യ സമ്മാനമായി ലഭിച്ച പന്ത് കളിക്കുന്നതിനിടെ കുട്ടി വിഴുങ്ങുകയായിരുന്നു. തുടർന്ന് പന്ത് തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ ഹുൻസൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബിളികെരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം…
Read Moreആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം’: പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
ബെംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുടെ വിവാദ പരാമർശത്തെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയപോര് മുറുകുന്നു. രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതാക്കൾ ആദ്യം “ലാത്തിച്ചാർജ്” നേരിടാൻ തയാറാകണമെന്ന് ഖാർഗെ പ്രസ്താവിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിഷേധിച്ച ഉദ്യോഗാർത്ഥികളെ മന്ത്രി പരിഹസിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വിജയപുരയിലെ പരീക്ഷാ കേന്ദ്രത്തിലുണ്ടായ പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകവെയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ സമാധാനപരമായി പരീക്ഷയെഴുതിയപ്പോൾ 120-ഓളം പേർ മാത്രമാണ് കേന്ദ്രത്തിൽ തടസ്സം സൃഷ്ടിച്ചതെന്ന് ഖാർഗെ പറഞ്ഞു. പരീക്ഷാ കേന്ദ്രം തകർക്കാനും…
Read Moreബസ് യാത്രക്കാർ ഇനി ‘കേട്ടു പഠിക്കും’: ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
ബെംഗളൂരു: നോൺ-ഫെയർ വരുമാനം (ടിക്കറ്റ് ഇതര വരുമാനം) വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) 300 ബസുകളിൽ ഓൺബോർഡ് ഓഡിയോ പരസ്യങ്ങൾ ആരംഭിക്കുന്നു. മൂന്ന് വർഷത്തെ കാലാവധിയിലാണ് ഇൻ-ബസ് ഓഡിയോ പരസ്യ സംവിധാനം ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള എക്സ്ക്ലൂസീവ് അവകാശങ്ങൾക്കായി ബിഎംടിസി ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇത് പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ സാധാരണ സർവീസുകൾ, എക്സ്പ്രസ്, നൈറ്റ് സർവീസ് ബസുകൾ എന്നിവയിലാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ഓരോ പരസ്യവും പരമാവധി 10 സെക്കൻഡ് ദൈർഘ്യമുള്ളതായിരിക്കും.…
Read Moreരാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
ബെംഗളൂരു: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇൻസ്റ്റാഗ്രാമിലൂടെ അധിക്ഷേപകരവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) ലീഗൽ സെൽ അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. രാഹുൽ ഗാന്ധിയുടെ പൊതുപ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ‘ground.reality_india’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ജൂലൈ 16-ന് പോസ്റ്റ് ചെയ്ത 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് രാഹുൽ ഗാന്ധിക്കെതിരെ മോശവും…
Read More41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
ഫുട്ബോൾ മൈതാനത്ത് എതിരാളികളുടെ വലകുലുക്കുന്ന, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതം കളിക്കളത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. പച്ചപ്പുൽമൈതാനങ്ങളിലെ റെക്കോർഡ് വേട്ടകൾക്കപ്പുറം, അഞ്ച് മക്കളെ വളർത്തുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളുമാണ് തന്റെ ജീവിതത്തെ പ്രകാശ പൂർണമാക്കുന്നതെന്ന് ഈ പോർച്ചുഗീസ് ഇതിഹാസം പലപ്പോഴും പറയാറുണ്ട്. 41 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീന റോഡ്രീഗ്‌സും ഒൻപതു വർഷമായി ഡേറ്റിങ്ങിലാണ്. ഇരുവരും വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാർത്തയാണ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. 2016ലാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടുന്നത്. മഡ്രിഡിലെ പ്രശസ്തമായ ഗോൾഡൻ മൈലിലെ ഗുച്ചി സ്റ്റോറിൽ…
Read Moreമാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!’; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
ബെംഗളൂരു: മാസം തുടങ്ങി ആദ്യ രണ്ടുദിവസം കൊണ്ട് പതിനേഴായിരത്തിലധികം രൂപ ചെലവായതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബെംഗളൂരു നിവാസിയായ യുവതി. ഫാൾഗുനി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ നഗരത്തിലെ വർധിച്ചുവരുന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് വാടകയിനത്തിൽ മാത്രം 15,000 രൂപ നൽകേണ്ടിവന്നതായി ഫാൾഗുനി പറയുന്നു. തുടർന്ന് സ്വിഗ്ഗി, സെപ്റ്റോ എന്നിവ വഴി സാധനങ്ങൾ ഓർഡർ ചെയ്ത വകയിൽ 750 രൂപയോളം ചെലവായി. രണ്ടാം ദിവസം സലൂണിൽ 630 രൂപയും, പാനിപൂരിക്ക് 75 രൂപയും, പച്ചക്കറി മാർക്കറ്റിൽ നിന്ന് മാമ്പഴം വാങ്ങാൻ…
Read More