“ഒറ്റയ്ക്ക് ജീവിച്ചു മടുത്തു, എനിക്കൊരു കൂട്ട് വേണം”; പുനർവിവാഹ ആഗ്രഹം പരസ്യമാക്കി രേണു സുധി

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ ഹാസ്യനടൻ കൊല്ലം സുധിയുടെ വിയോഗത്തിന് പിന്നാലെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഭാര്യ രേണു സുധി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന ആഗ്രഹം രേണു പരസ്യമായി പങ്കുവെച്ചത്. സുധിയുടെ മരണശേഷം മക്കൾക്കൊപ്പം ജീവിക്കുന്ന രേണു നേരിട്ട വലിയ സൈബർ ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയെന്നോണമാണ് ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

“മക്കളെ സ്നേഹിക്കുന്ന ഒരാൾ വരണം”
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രേണു മനസ്സ് തുറന്നത്. “ഒറ്റയ്ക്കു ജീവിച്ചു മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു,” എന്ന് രേണു കുറിച്ചു. തന്നെയും തന്റെ മക്കളെയും ഒരുപോലെ സ്വീകരിക്കുന്ന ഒരാൾ വന്നാൽ ജീവിതത്തിൽ പുതിയൊരു തുടക്കം ഉണ്ടാകുമെന്ന സൂചനയാണ് രേണു നൽകുന്നത്.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

പേരിലെ ‘സുധി’ മാറ്റും; പുതിയ വീട്ടിലേക്ക് മാറും
വിവാഹമുണ്ടായാൽ തന്റെ ജീവിതരീതിയിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചും രേണു നേരത്തെ സൂചിപ്പിച്ചിരുന്നു. പുനർവിവാഹം നടന്നാൽ നിലവിലെ വീട്ടിൽ നിന്നും മാറി അദ്ദേഹത്തിനൊപ്പം പുതിയ വീട്ടിലേക്ക് താമസമാക്കും. അതോടൊപ്പം തന്നെ പേരിനൊപ്പമുള്ള ‘സുധി’ എന്ന ഭാഗം മാറ്റുമെന്നും അവർ വ്യക്തമാക്കി. സുധിയുമായുള്ള വിവാഹശേഷമാണ് പേരിനൊപ്പം ആ പേര് ചേർത്തതെന്നും ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയായി തുടരുന്നതിനാലാണ് അത് നിലനിർത്തുന്നതെന്നും ഭാവിയിൽ ഇതിൽ മാറ്റം വന്നേക്കാമെന്നും രേണു പറഞ്ഞു.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

2023 ജൂൺ അഞ്ചിനുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് കൊല്ലം സുധി വിടവാങ്ങിയത്. സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ രേണുവിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. നേരത്തെ ഒരു അഭിമുഖത്തിൽ താൻ തലയിൽ തട്ടമിടാൻ സാധ്യതയുണ്ടെന്ന് രേണു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts