തൊഴുത്തില്‍ ഇടിമിന്നലേറ്റ് പശു ചത്തു വീണു; പിന്നാലെയെത്തിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: തൊഴുത്തില്‍ കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു. പശു കരയുന്നത് കേട്ട് തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു.

ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തന്‍തറയില്‍ രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്. തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണു രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റത്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

ഇടിമിന്നലേറ്റ പശു പെട്ടെന്ന് തൊഴുത്തില്‍ ചത്തുവീഴുകയായിരുന്നു. ശബ്ദംകേട്ട് രാമകൃഷ്ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു.

ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന വൈദ്യുത ബള്‍ബിലേക്കുള്ള വയറില്‍നിന്ന് രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts