ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം കുത്തനെ താഴ്ന്നു: ശ്വസന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ

ബെംഗളൂരു: കർണാടക തലസ്ഥാനമായ ബെംഗളൂരുവിൽ വായു മലിനീകരണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന വിവരങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു.

നഗരത്തിലെ പല ഭാഗങ്ങളിലും സ്ഥാപിച്ച എയർ ക്വാളിറ്റി ഇൻഡക്സ് മീറ്ററുകൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പല ഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാരം ശരാശരിയേക്കാൾ മോശമായിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.

പ്രത്യേകിച്ച് സിൽക്ക് ബോർഡിന് ചുറ്റും, വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) 125 ൽ എത്തിയതയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 63 എന്നത് ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് ലെവലാണ്, മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷൻ, പീനിയ, കസ്തൂരി നഗർ, മൈലസാന്ദ്ര പ്രദേശങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന എയർ ക്വാളിറ്റി ഇൻഡക്സ് രേഖപ്പെടുത്തിയിട്ടുണ്ട്.

  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്

ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലെ വായു ഗുണനിലവാര സൂചിക എങ്ങനെയാണ്?
ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലെ 10-7-2025 ലെ വായു ഗുണനിലവാര സൂചിക ഇവിടെ നൽകിയിരിക്കുന്നു.

സ്ഥലം – AQI ലെവൽ
സിൽക്ക് ബോർഡ് – 125
പീനിയ – 73
സിറ്റി റെയിൽവേ സ്റ്റേഷൻ – 93
കസ്തൂരി നഗർ – 68
മൈലാൻഡ്ര – 72

  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

ശരാശരി AQI ലെവൽ 63 ആണ്, അത് കവിഞ്ഞാൽ അത് അനാരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. സിൽക്ക് ബോർഡിൽ, ഈ ലെവൽ 125 ലാണ് എത്തിയിരിക്കുന്നത്, ഇത് ശ്വസിക്കുന്നത് അപകടകരവും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ, പരിസ്ഥിതി വകുപ്പും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
[masterslider id="10"]

Related posts