ബെംഗളൂരു: കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. മൈസൂരു വിജയനഗറിലാണ് സംഭവം.
ഇരട്ട സഹോദരങ്ങളായ ജോഷി ആന്റണി, ജോബി ആന്റണി, ഭാര്യ ഷർമിള എന്നിവരാണ് മരിച്ചത്.
ജോബിയുടെയും ഷർമിളയുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ വിജയനഗർ ഗ്രൗണ്ടിലെ വാട്ടർ ടാങ്കിന് സമീപത്ത് നിന്നും, ജോഷിയെ മൈസൂരു ഹഞ്ച്യ താലൂക്കിന് സമീപവുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഓൺലൈൻ കടബാധ്യതയാണ് ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ജോബിയും ഭാര്യ ഷർമിളയും 80 ലക്ഷം രൂപ ഓൺലൈൻ ആപ്പിൽ നിന്ന് വായ്പയെടുത്തിരുന്നു.
എന്നാൽ, വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കമ്പനി ഏജന്റുമാർ പണത്തിനായി കുടുംബത്തെ നിരന്തരം പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
ഇതേതുടർന്നാണ് മൂന്നുപേരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി വിജയനഗർ പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.