അനധികൃത മദ്യവില്‍പ്പനക്കാർ വിദ്യാർത്ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു 

ചെന്നൈ: അനധികൃത തെരുവ് മദ്യവില്‍പ്പനക്കാർ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു.

തമിഴ്‌നാട്ടില്‍ മയിലാടുതുറൈ ജില്ലയിലെ മുട്ടം ഗ്രാമത്തിലാണ് സംഭവം.

മുട്ടം നോർത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ഡിപ്ലോമധാരിയായ ഹരീഷും പച്ചവടി സ്വദേശി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ബന്ധു ഹരിശക്തിയുമാണ് കൊല്ലപ്പെട്ടത്.

വിവരം ലഭിച്ചതിനെത്തുടർന്ന് പെരമ്പൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മയിലാടുതുറൈ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാജ്കുമാർ, തങ്കദുരൈ, മൂവേന്ദൻ എന്നിവർ ഈ പ്രദേശത്ത് അനധികൃതമായി മദ്യം വില്‍ക്കാറുണ്ടായിരുന്നു എന്നും അവരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നു എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പോലീസ് റെയ്ഡ് നടത്തി, രാജ്കുമാറിനെ അറസ്റ്റ് ചെയ്തു.

രണ്ട് ദിവസത്തിന് ശേഷം അയാള്‍ക്ക് ജാമ്യം ലഭിച്ചു. മോചിതനായിപ്പുറത്തു വന്ന രാജ്കുമാറിനോട് തദ്ദേശവാസിയായ ദിനേശ് എന്ന പ്രായപൂർത്തിയാകാത്തയാള്‍ അവരുടെ നിയമവിരുദ്ധ മദ്യവില്‍പ്പന ബിസിനസിനെക്കുറിച്ച്‌ തർക്കിച്ചു.

ഇതില്‍ പ്രകോപിതനായ രാജ്കുമാറും കൂട്ടാളികളും ദിനേശിനെ മർദ്ദിച്ചു. ഈ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ ആണ് ഹരീഷിനും ഹരിശക്തിയ്‌ക്കും കുത്തേറ്റത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.രോഷാകുലരായ നാട്ടുകാർ മൂന്ന് മദ്യവില്‍പ്പനക്കാരുടെ വീടുകള്‍ കൊള്ളയടിച്ചതായി തന്തി ടിവി റിപ്പോർട്ട് ചെയ്യുന്നു.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

മയിലാടുതുറൈ ജില്ലാ പോലീസ് സൂപ്രണ്ട് സ്റ്റാലിൻ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും ഇരകളുടെ കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തു.

പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, സർക്കാർ ആശുപത്രിയില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

സഹോദരന്മാരായ തങ്കദുരൈ, മൂവേന്ദൻ, രാജ്കുമാർ എന്നിവരുടെ കുടുംബത്തിന് അതേ തെരുവില്‍ താമസിക്കുന്ന ദിനേശുമായി മുൻ ശത്രുതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ദിനേശും മൂവേന്ദനും തമ്മില്‍ വാക്കുതർക്കം ഉണ്ടാകുകയും അത് അക്രമത്തില്‍ കലാശിക്കുകയും ചെയ്തു എന്നാണ് പോലീസ് ഭാഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us