മെട്രോയിൽ യുവതികളുടെ ശരീരഭാഗങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ 

ബെംഗളൂരു: ട്രെയിനില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ വീഡിയോകളും ഫോട്ടോകളും പകർത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

മഹേഷ് എന്നയാളെയാണ് ജയനഗർ മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിന് കൈമാറിയത്.

മെട്രോ അധികൃതർ ഇയാളില്‍ നിന്ന് 5000 രൂപ പിഴയും ഈടാക്കി.

പ്രതിയുടെ മൊബൈല്‍ ഫോണില്‍ അമ്പതോളം യുവതികളുടെ വീഡിയോകളും ഫോട്ടോകളും ഉണ്ടായിരുന്നു.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

ബെംഗളൂരു, മജസ്റ്റിക്കില്‍ നിന്ന് ജെപി നഗറിലേക്ക് പോവുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പകർത്തുന്നതിടെയാണ് ഇയാള്‍ പിടിയിലായത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് യുവതിയുടെ സഹായത്തിന് എത്തിയതും മഹേഷിനെ പിടികൂടിയതും.

മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇയാളുടെ പ്രവൃത്തി പുറത്തറിയുന്നത്.

സുരക്ഷാ ജീവനക്കാരായ സുജിത്തിനെയും എസ് ജി റാമിനെയും ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും , സാഹചര്യം മനസ്സിലാക്കി പ്രവർത്തിച്ചതിന് ബിഎംആർസിഎല്‍ അധികൃതർ പ്രശംസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts