പ്രതികൂല കാലാവസ്ഥ 11 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു; 3 ദിവസത്തിനുള്ളിൽ സംഭവം രണ്ടാം തവണ

airport flight

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വിമാന സർവീസുകൾ തടസ്സപ്പെട്ടു.

KIA യുടെ ടെർമിനൽ 2 ൻ്റെ മേൽക്കൂരയിൽ നിന്നും മഴവെള്ളം ചോർന്നു.

പ്രതികൂല കാലാവസ്ഥ വിമാനത്താവളത്തെ ലാൻഡിംഗ് സുഗമമാക്കുന്നതിൽ നിന്ന് തടസങ്ങൾ നേരിട്ടതിനാൽ ഞായറാഴ്ച രാത്രി 11 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു.

ഞായറാഴ്ച രാത്രി 11.18 നും 11.54 നും ഇടയിൽ ലാൻഡിംഗിന് സൗകര്യമില്ലെന്ന് എയർപോർട്ട് ഓപ്പറേറ്റർ ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (ബിഐഎഎൽ) വക്താവ് പറഞ്ഞു.

  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം

“കനത്ത മഴയും മിന്നലും അർദ്ധരാത്രിയോട് അടുത്ത് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. എന്നിരുന്നാലും, ഉടൻ തന്നെ സേവനങ്ങൾ പുനരാരംഭിച്ചുവെന്നും വക്താവ് പറഞ്ഞു.

11 വിമാനങ്ങളിൽ ഏഴെണ്ണം ആഭ്യന്തരവും നാലെണ്ണം രാജ്യാന്തരവുമാണ്. ഡൽഹി (രണ്ട്), മുംബൈ (രണ്ട്), ഗോവ (രണ്ട്), ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നാണ് ആഭ്യന്തര വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.

ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര, ആകാശ എയർ, അലയൻസ് എയർ എന്നിവയാണ് വഴിതിരിച്ചുവിട്ട വിമാനങ്ങൾ.

  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം

പാരീസ്, ആംസ്റ്റർഡാം, ബാങ്കോക്ക് (രണ്ട്) എന്നിവിടങ്ങളിൽ നിന്നാണ് നാല് അന്താരാഷ്ട്ര വിമാനങ്ങൾ ആരംഭിച്ചതെന്ന് പറയപ്പെടുന്നു.

മെയ് 10ന് സമാനമായ പ്രശ്‌നങ്ങളെ തുടർന്ന് 17 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടിരുന്നു.

മോശം കാലാവസ്ഥ കാരണം മറ്റ് വിമാനങ്ങളൊന്നും വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് വക്താവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച
[masterslider id="10"]

Related posts

Click Here to Follow Us