ജലക്ഷാമം ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താതെ വിദ്യാർത്ഥികൾ 

ബെംഗളൂരു:ജൂൺ ആദ്യവാരം പിന്നിട്ടെങ്കിലും കാലവർഷം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ മംഗലാപുരത്ത് രൂക്ഷമായ ജലപ്രശ്നമാണ് നിലനിൽക്കുന്നത്. ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ ദിവസം മുതൽ ചില സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകൾ ഒഴിവാക്കി ഓൺലൈനായി ക്ലാസ്സ് തെരെഞ്ഞെടുക്കുന്നു. ചിലയിടങ്ങളിൽ ഹാഫ് ഡേ ക്ലാസുകളും നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, വീടുകൾ, ആശുപത്രികൾ, ഓഫീസുകൾ എന്നിവയെല്ലാം ജലക്ഷാമം നേരിടുന്നുണ്ട്.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

കഴിഞ്ഞ രണ്ട് മാസമായി മംഗളൂരു നോർത്തിലും മംഗലാപുരം സിറ്റിയിലും എല്ലാ ദിവസവും വെള്ളം നൽകുന്നതിന് പകരം രണ്ട് ദിവസത്തിലൊരിക്കൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ജില്ലയിലെ മറ്റ് നഗരപ്രദേശങ്ങളിൽ നേരത്തെയും ജലവിതരണം നടന്നിരുന്നു. ഇപ്പോൾ 2-3 വെള്ളം വിതരണം ചെയ്യുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ടാങ്കറുകൾ വഴി വെള്ളമെത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജ്യോതിഷിയുടെ നിയമനം റദ്ദാക്കി; പ്രതിഷേധത്തിന് വഴങ്ങി മുഖ്യമന്ത്രി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
[masterslider id="10"]

Related posts