ജലക്ഷാമം ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താതെ വിദ്യാർത്ഥികൾ 

ബെംഗളൂരു:ജൂൺ ആദ്യവാരം പിന്നിട്ടെങ്കിലും കാലവർഷം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ മംഗലാപുരത്ത് രൂക്ഷമായ ജലപ്രശ്നമാണ് നിലനിൽക്കുന്നത്. ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ ദിവസം മുതൽ ചില സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകൾ ഒഴിവാക്കി ഓൺലൈനായി ക്ലാസ്സ് തെരെഞ്ഞെടുക്കുന്നു. ചിലയിടങ്ങളിൽ ഹാഫ് ഡേ ക്ലാസുകളും നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, വീടുകൾ, ആശുപത്രികൾ, ഓഫീസുകൾ എന്നിവയെല്ലാം ജലക്ഷാമം നേരിടുന്നുണ്ട്.

  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

കഴിഞ്ഞ രണ്ട് മാസമായി മംഗളൂരു നോർത്തിലും മംഗലാപുരം സിറ്റിയിലും എല്ലാ ദിവസവും വെള്ളം നൽകുന്നതിന് പകരം രണ്ട് ദിവസത്തിലൊരിക്കൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ജില്ലയിലെ മറ്റ് നഗരപ്രദേശങ്ങളിൽ നേരത്തെയും ജലവിതരണം നടന്നിരുന്നു. ഇപ്പോൾ 2-3 വെള്ളം വിതരണം ചെയ്യുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ടാങ്കറുകൾ വഴി വെള്ളമെത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts