പൗരകർമ്മികൾ സമരം അവസാനിപ്പിച്ചു

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള പൗരകർമ്മികൾ ജൂലൈ 1 മുതൽ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. തങ്ങളുടെ സർവീസുകൾ റഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസിൽ നിന്ന് ഏറ്റവും പുതിയ പ്രൊസീഡിംഗ് കോപ്പി ലഭിച്ചതിനെത്തുടർന്ന് സമരം പിൻവലിച്ചത്.

സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായി കർണാടക സംസ്ഥാന നഗരപാലികേ, ഗ്രാമസഭകൾ, പട്ടണ പഞ്ചായത്ത് പൗരകർമ്മിക മഹാസംഘം പ്രസിഡന്റ് നാരായൺ മൈസൂരു ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. അന്നേദിവസം വൈകിട്ട് 6.30ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിൽ യോഗം ചേർന്ന് ഇവരുടെ ആവശ്യങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്നും കരാറിൽ ജോലി ചെയ്യുന്ന ക്ലീനർമാർ, ലോഡർമാർ, ഡ്രൈവർമാർ, ഭൂഗർഭ ഡ്രെയിനേജ് തൊഴിലാളികൾ എന്നിവർക്ക് സ്ഥിരം പദവി നൽകുന്നതിലെ നിയമവശങ്ങൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും നടപടി കോപ്പി പ്രചരിപ്പിച്ചു. എന്നാൽ ധാരണയ്ക്ക് വിരുദ്ധമാണ് നടപടിയെന്ന് പറഞ്ഞ് സമരക്കാർ സമരം പിൻവലിക്കാൻ തയ്യാറായില്ല.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

നടപടികളുടെ ഏറ്റവും പുതിയ പകർപ്പ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അടുത്ത മൂന്ന് മാസത്തിനുള്ളിൽ സ്ഥിരമായ പദവി നൽകുന്നതിനുള്ള സമയപരിധി സൂചിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകനും ആക്ടിവിസ്റ്റുമായ വിനയ് ശ്രീനിവാസ പറഞ്ഞു. സ്വീപ്പിംഗ് മെഷീനുകൾ വിന്യസിച്ചതിനാൽ നിരവധി സ്വീപ്പർമാർ പണിമുടക്കിയിട്ടും റോഡുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രശ്നം നേരിട്ടില്ലെന്നും ബിബിഎംപി ഖരമാലിന്യ സംസ്‌കരണ കമ്മീഷണർ ഹരീഷ് കുമാർ പറഞ്ഞു. തൊഴിലാളികളുടെ പ്രതിഫലം വർധിപ്പിക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി സമരക്കാർക്ക് ഉറപ്പ് നൽകി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts