പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കരുത്: കർണാടക സർക്കാരിനോട് രക്ഷിതാക്കൾ

ബെംഗളൂരു: സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (സിഎഫ്ഐ) ഒരു കൂട്ടം രക്ഷിതാക്കളും പ്രവർത്തകരും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പഴയ പാഠപുസ്തകങ്ങളിലേക്കു മടങ്ങണമെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുകൂട്ടരും തിങ്കളാഴ്ച വെവ്വേറെ വാർത്താസമ്മേളനം നടത്തി.

രാജ്യസ്‌നേഹത്തിന്റെ പേരിൽ വിദ്വേഷം വളർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുൻവർഷത്തെ പാഠപുസ്തകങ്ങൾ നിലനിർത്താൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും സംസ്ഥാന പ്രൈവറ്റ് സ്‌കൂൾ-കോളേജ് പാരന്റ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയിലെ ബിഎൻ യോഗാനന്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രോഹിത് ചക്രതീർത്ഥ കമ്മിറ്റി പരിഷ്കരിച്ച പാഠപുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്താൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് രക്ഷിതാക്കൾ ഭീഷണിപ്പെടുത്തി. അതേസമയം, ഹെഡ്‌ഗേവാറിന്റെ പ്രസംഗം പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിഎഫ്‌ഐ മുന്നറിയിപ്പ് നൽകി.

പ്രസംഗം തിരുകിക്കയറ്റി പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിഎഫ്ഐ സംസ്ഥാന പ്രസിഡന്റ് അത്താഉല്ല പുഞ്ചൽക്കാട്ടെ പറഞ്ഞു. ഹെഡ്‌ഗേവാർ ഖിലാഫത്ത് പ്രസ്ഥാനത്തെ അംഗീകരിക്കാതെ ഒരു ഹിന്ദു രാഷ്ട്രം (സൃഷ്ടിക്കുക) എന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ് ആരംഭിച്ചത്. പ്രസംഗം പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us