മിശ്രവിവാഹത്തിൽ ലൗ ജിഹാദ് ആരോപണം; പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്

ബെംഗളൂരു: മുസ്ലീം യുവാവുമായി ഹിന്ദു പെൺകുട്ടി രജിസ്റ്റർ ചെയ്ത വിവാഹം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് എസ്എസ്കെ കമ്മ്യൂണിറ്റിയിലെയും ഹിന്ദു സംഘടനകളിലെയും അംഗങ്ങളും ബുധനാഴ്ച സബ് അർബൻ പോലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം നടത്തി.

രാത്രി വൈകുവോളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു, ഏപ്രിൽ 7 ഉച്ചയ്ക്ക് 12:00 ന് മുമ്പ് പോലീസ് പെൺകുട്ടിയെ കണ്ടെത്തി അവളുടെ കുടുംബാംഗങ്ങൾക്ക് കൈമാറണമെന്ന വ്യവസ്ഥയോടെയാണ് പ്രതിഷേധം പിൻവലിച്ചത്.

ഉങ്കലിലെ സ്നേഹ ദമാംഗറും കേഷ്വാപൂരിലെ ഇബ്രാഹിം സെയ്ദും തമ്മിൽ പ്രണയത്തിലായിരുന്നു, ഫെബ്രുവരി 11 ന് ഗഡാഗിലെ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഏപ്രിൽ 2 ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. യുവതി വിവാഹിതയായെന്നറിഞ്ഞ് സമൂഹവും ഹിന്ദു സംഘടനകളും ബുധനാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് സബ് അർബൻ പോലീസ് സ്റ്റേഷന് മുന്നിൽ സംഘം ഭജനകൾ ആലപിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

  ഫ്ലാറ്റ് ഉടമകളുടെ ആശങ്കയൊഴിയുന്നില്ല; നിങ്ങളുടെ ഫ്ലാറ്റിന്മേൽ നിങ്ങൾക്ക് അവകാശമുണ്ടോ? അപ്പാർട്ട്‌മെന്റ് ബില്ലിലെ കല്ലുകടികൾ!

പെൺകുട്ടിയുടെ വ്യാജ ഒപ്പിട്ടാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മതപരിവര് ത്തനത്തിനുള്ള ‘ലവ് ജിഹാദ്’ സംഭവമാണ്, അവളെ ബ്രെയിന് വാഷ് ചെയ്‌തതെന്നും. സബ് രജിസ്ട്രാർക്കെതിരെയും നടപടിയെടുക്കണമെന്ന് എസ്എസ്കെ സമുദായ നേതാവ് ഹനുമന്ത്സ നിരഞ്ജൻ പറഞ്ഞു.

  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

പെൺകുട്ടിയെ കണ്ടെത്തിയെന്നും എന്നാൽ അവൾ വിവാഹിതയാണെന്ന് കണ്ടെത്തിയതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ) സഹിൽ ബഗ്ല പറഞ്ഞു. അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വീട്ടുകാർക്ക് പെൺകുട്ടിയെ ഇന്ന് തിരികെ ഏൽപ്പിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അനന്തരഫലങ്ങൾക്ക് പൊലീസ് ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts