ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചു; മൂന്ന് പേർ കൂടി അറസ്റ്റിൽ.

ബെംഗളുരു: പ്രമുഖ എംഎൻസികളുടെ എച്ച്ആർ മാനേജർമാരായി നിരവധി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച മൂന്നംഗ സംഘത്തെ സാമ്പിഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപന മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ച് പ്രതികളെ കണ്ടെത്തിയത്.

ഭുവനേശ്വർ സ്വദേശി കാളി പ്രസാദ് രാത്ത് (38), പൂനെ സ്വദേശി അഭിജിത്ത് അരുൺ നെതകെ (34), ഒഡീഷയിൽ നിന്നുള്ള അഭിഷേക് മൊഹന്തി (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റുകയും ജോയിൻ ചെയ്യുന്ന തീയതികൾ സഹിതം ഉദ്യോഗാർത്ഥികൾക്ക് മെയിൽ ചെയ്യുന്നതിനായി വ്യാജ അപ്പോയിന്റ്മെന്റ് ലെറ്റർ ഉണ്ടാക്കുകയും ചെയ്യും. മീറ്റിംഗുകൾ സജ്ജീകരിക്കാൻ കമ്പനിയിലെ കോൺടാക്റ്റ് വ്യക്തികളുടെ വ്യാജ പേരുകളും അവർ ഉപയോഗിച്ചിരുന്നു. ഈ രീതി ഉപയോഗിച്ച് മൂവരും ചേർന്ന് 50 ഓളം പേരെയാണ് കബളിപ്പിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts