ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചതിന് മുൻ സൈനികൻ അറസ്റ്റിൽ.

ബെംഗളൂരു: ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ എന്ന വ്യാജേന സായുധ സേനയിൽ തൊഴിൽ വാഗ്ദാനങ്ങൾ നൽകി തൊഴിലില്ലാത്ത യുവാക്കളെ വഞ്ചിച്ച കേസിൽ മുൻ സൈനികനെ വിവേക് ​​നഗർ പോലീസ് അറസ്റ്റ് ചെയ്തു.

കോറമംഗലയിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ നടായിചന്ദ് ജനയാണ് അറസ്റ്റിലായത്. വൻ തുകയ്ക്ക് പകരമായി വഞ്ചനാപരമായ റിക്രൂട്ട്‌മെന്റിലും നിരവധി പ്രതിരോധ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തിരുന്നത്. 2003ൽ സൈന്യത്തിൽ നിന്ന് ഒളിച്ചോടിയ പ്രതി, ഉദ്യോഗാർത്ഥികളെ ആകർഷിക്കാനായി നിരവധി വ്യാജരേഖകൾ ചമച്ചിരുന്നു. ഏതാനും വർഷങ്ങളായി മിലിട്ടറി ഇന്റലിജൻസ് ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നു.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എഎസ്‌സി പരിശീലന കേന്ദ്രത്തിലെ സിഎസ്‌ഡി കാന്റീനിൽ നിന്ന് ജനയെ പിടികൂടുകയായിരുന്നു. പരിശോധനയിൽ വ്യാജ ഇന്ത്യൻ ആർമി ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സൈനിക യൂണിഫോമിലുള്ള നിരവധി ഫോട്ടോകളും ഉദ്യോഗാർത്ഥികളുടെ രേഖകളും ഉദ്യോഗസ്ഥർഇയാളിൽ നിന്നും കണ്ടെത്തി.

1993ൽ സായുധസേനയിൽ ചേർന്ന ജന 10 വർഷം സേവനമനുഷ്ഠിച്ചട്ടുണ്ട്. അധികാരപരിധിയിലുള്ള വിവേക് ​​നഗറിൽ യുവാക്കൾ പരാതി നൽകിയിട്ടുണ്ട്, കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts