സർക്കാർജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ബെംഗളൂരു: ഉദ്യോഗസ്ഥരുടെ പൊതു പെരുമാറ്റത്തെക്കുറിച്ച് സംസ്ഥാന സർക്കാർ സർക്കുലർ പുറപ്പെടുവിക്കുകയും സർക്കാരിന് നാണക്കേടുണ്ടാക്കുന്ന കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്തു.

2021 ഡിസംബർ 14-ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് (ഡിപിഎആർ) പുറത്തിറക്കിയ സർക്കുലറിൽ സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും തങ്ങളുടെ സ്വകാര്യ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഉപയോഗിച്ച് സർക്കാരിനെ കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കരുതെന്ന് പറയുന്നു.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

കൂടാതെ സർക്കാരിനെ കുറിച്ച് സോഷ്യൽ മീഡിയയിലും ഡിജിറ്റൽ മീഡിയയിലും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്ത് സർക്കാരിനെ നാണം കെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇത് 2010-ലെ കർണാടക സിവിൽ സർവീസസ് പെരുമാറ്റനിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും വ്യക്തമാക്കി. അതേസമയം, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങളും മറ്റും പങ്കുവെക്കുന്നതിന് തടസ്സമില്ല.

കർണാടക സ്റ്റേറ്റ് സിവിൽ സർവീസ് റൂൾസ്, 2021 ഉദ്ധരിച്ച് സർക്കുലർ പ്രകാരം ജീവനക്കാരെയും ഉദ്യോഗസ്ഥരെയും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്നതിൽ നിന്നും, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും, സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് നയങ്ങളെ വിമർശിക്കുന്നതിനെയും വിലക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
[masterslider id="10"]

Related posts