കോളേജുകളിൽ കന്നഡ പഠനം; നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി‌

ബെം​ഗളുരു; ആദ്യ നാലു സെമസ്റ്ററുകലിൽ കർണ്ണാടകയിലെ ബിരുദ കോഴ്സുകളിലെ നിർബന്ധിത കന്നഡ കന്നഡ ഭാഷാ പഠനത്തെക്കുറിച്ചുള്ള നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.

‌പുനപരിശോധന നടത്താത്ത പക്ഷം നിർബന്ധിത കന്നഡ പഠനെമന്ന ഈ ഉത്തരവ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് റിതുരാജ്, ജസ്റ്റിസ് സച്ചിൻ ശങ്കർ മ​ഗ്ദൂം എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർഥികൾക്ക് ഏതെങ്കിലും വിഷയം അടിച്ചേൽപിക്കാൻ സാധ്യമല്ലെന്നും വിലയിരുത്തി.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

പൊതുതാത്പര്യ ഹർജികൾ പരിശോധിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികൾ ആദ്യ നാല് സെമസ്റ്ററുകളിൽ നിർബന്ധമായും കന്നഡ പഠിക്കണമെന്ന ഉത്തരവ് കഴിഞ്ഞ ഓ​ഗസ്റ്റിലാണ് നടപ്പിലാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts