ബസ് കാത്ത് നിന്ന യുവതിയെ നഗ്നയാക്കി മർദ്ദിച്ച കേസിൽ 4 പേർ പിടിയിൽ.

ബെംഗളൂരു : ബസ് കാത്തുനിന്ന യുവതിയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കിയതിന് ശേഷം കരിമ്പിൻ തണ്ടുകൊണ്ട് അടിച്ച് അവശയാക്കി ഉപേക്ഷിച്ച സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്ത് പോലീസ്.

യാദ്ഗിരി ജില്ലയിലെ ഷാപ്പൂരിൽ ഏകദേശം 9 മാസം മുൻപ് നടന്ന സംഭവത്തിൽ ആണ് പോലീസ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

ബസ് കാത്തു നിന്ന യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു സംസ്ഥാന പാതക്ക് സമീപത്ത് ഉള്ള പാടത്ത് വച്ചാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്, ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ  പ്രചരിച്ചത് ഏതാനും ദിവസങ്ങൾ മുൻപ്, തുടർന്നാണ് പോലീസ് നടപടി എടുത്തത്.

അടിക്കരുത് എന്ന് യുവതി കരഞ്ഞ് പറയുന്നത് വീഡിയോയിൽ വ്യക്തമാണ് വേണ്ടി വന്നാൽ കൊന്നുകളയുമെന്ന് അക്രമികൾ പറയുന്നുണ്ട്.

യുവതിയെ കണ്ടത്തിക്കഴിഞ്ഞെന്നും അവരിൽ നിന്ന് പരാതി സ്വീകരിക്കുകയും ചെയ്തു, ശക്തമായ നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ് എന്ന് യാദ്ഗീരി എസ് പി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us