നിരപരാധികളെ മയക്കുമരുന്ന് കേസിൽ കുടുക്കി: നാല് പൊലീസുകാർക്ക് സസ്പെൻഷൻ

ജൂലൈ 14 ന് രാത്രി എട്ടുമണിയോടെ ആർ‌എം‌സി യാർഡ് പോലീസ് ഇൻസ്പെക്ടർ പാർവതമ്മമ്മയും സംഘവും,  വീടിനുപുറത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന എസ്, ശിവരാജ്, നാഗേന്ദ്ര എന്നീ രണ്ടുപേരെ  പിടികൂടി പെട്രോളിംഗ് കാറിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തങ്ങളുടെ കുറ്റകൃത്യം എന്താണെന്ന് പോലും അറിയാതെ ഇവർക്ക് രാത്രി മുഴുവൻ ലോക്ക്അപ്പിൽ ചെലവഴിക്കേണ്ടിവന്നു. ഇവരെ മോചിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടു.

അടുത്ത ദിവസം, നാഗേന്ദ്രയെ നിസ്സാര കേസിൽ ബുക്ക് ചെയ്ത ശേഷം പോലീസ് വിട്ടയച്ചു, എന്നാൽ 45 കാരനായ ശിവരാജനെ കൊണ്ട് നിർബന്ധിതമായി കഞ്ചാവ് വലിപ്പിക്കുകയും ശേഷം വൈദ്യപരിശോധന നടത്തുകയും ചെയ്തു.

തുടർന്ന് മയക്കുമരുന്നിനും സൈക്കോട്രോയ്ക്കും കീഴിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

നിരപരാധിയായ ശിവരാജനെ, പാർവതമ്മയ്ക്ക് പുറമെ സബ് ഇൻസ്പെക്ടർ അഞ്ജനപ്പയും രണ്ട് പോലീസ് കോൺസ്റ്റബിൾമാമാരും ചേർന്ന് വ്യാജ കേസിൽ കുടുക്കിയ വിവരമറിഞ്ഞു കുടുംബം ഇത് ഡിസിപിയോട് വിശദീകരിക്കാൻ തീരുമാനിക്കുകയും ജൂലൈ 19 ന്  പരാതിപ്പെടുകയും ചെയ്തു.

ഒരു തെരുവ് കച്ചവടക്കാരനെ കഞ്ചാവ് വലിക്കാൻ നിർബന്ധിച്ചുവെന്നും കൈക്കൂലി നൽകാൻ പരാജയപ്പെട്ടപ്പോൾ വ്യാജ മയക്കുമരുന്ന് കേസിൽ കുറ്റക്കാരനാക്കിയെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) ധർമേന്ദർ കുമാർ മീനയുടെ അന്വേഷണത്തിൽ കണ്ടെത്തി.

അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഷൻ ഉത്തരവിൽ ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് ഒപ്പിട്ടു. തുടർന്ന് വനിതാ ഇൻസ്പെക്ടറെയും മൂന്ന് സഹപ്രവർത്തകരെയും വ്യാഴാഴ്ച സസ്പെൻഡ് ചെയ്തു.

മയക്കുമരുന്ന് നാണക്കേട് ഭയന്ന് പ്രതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് ശേഷമാണ് പോലീസ് ഉന്നതരുടെ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us