മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങൾ കോവിഡിന്റേതിന്‌ സമാനം; രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടും

ബെംഗളൂരു: സംസ്ഥാനത്തെല്ലായിടത്തും ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി മഴ തുടരുന്നത് മഴക്കാല രോഗങ്ങൾ നേരത്തേ പടരാൻ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ പോലുള്ള അസുഖങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം ഉയർന്നു നിൽക്കുന്ന സമയമായതിനാൽ ഇത് വലിയ ഭീഷണിയായി മാറും. മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങൾ കോവിഡിന്റേതിന്‌ സമാനമായതിനാൽ രോഗം തിരിച്ചറിയാനും ബുദ്ധിമുട്ടും.

“കോവിഡ് വ്യാപനത്തിനിടെ
മഴക്കാലരോഗങ്ങളുടെ കാര്യത്തിൽ ജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം. സംസ്ഥാനത്ത് എല്ലാ വർഷവും 15,000 മുതൽ 20,000 വരെ ആളുകളെ ഡെങ്കിപ്പനി കീഴ്‌പ്പെടുത്താറുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, ഡോക്ടർമാരുടെ ഉപദേശം തേടണം. പരിശോധനയിലൂടെ രോഗമെന്തെന്ന് സ്ഥിരീകരിക്കുകയും ചികിത്സ ഉറപ്പാക്കുകയും വേണം.” ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു.

ഡെങ്കിപ്പനിയുടെ പ്രതിരോധം വീടുകളിൽനിന്ന് ആരംഭിക്കുകയെന്ന ആശയവുമായുള്ള ബോധവത്കരണ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയ ഡെങ്കിരോഗ ദിനത്തിലാണ് ആരോഗ്യവകുപ്പ് തുടക്കം കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us