ഇന്ദിരാ കാന്റീനുകളിൽ വൻ സാമ്പത്തിക ക്രമക്കേട്;കരാറുകാർക്ക് എതിരെ കേസ്.

ബെംഗളൂരു : മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വപ്ന പദ്ധതിയായ കുറഞ്ഞ നിരക്കിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീനിൽ വൻ ക്രമക്കേട്.

ബൊമ്മനഹള്ളിയിലെ ഷെപ് ടോക് ഫുഡ് & ഹോസ്പിറ്റാലിറ്റി സർവീസസ്, ജെ.സി. നഗറിലെ റിവാർഡ് സ് എന്നിവർക്കെതിരെയാണ് അൾസൂർ പോലീസ് കേസെടുത്തത്.

വ്യാജബില്ലുകൾ നൽകി സർക്കാരിൽ നിന്ന് അനധികൃതമായി കൂടുതൽ തുക സബ്സിഡി ഇനത്തിൽ കൈപ്പറ്റി എന്നതാണ് കേസ്.

നഗരത്തിലെ 198 വാർഡുകളിലായി 191 ഇന്ദിരാ കാന്റീനുകൾ ആണ് ഉള്ളത്.ഇവയിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ കുറിച്ചും പരാതി ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us