മുഖ്യമന്ത്രി മോഹം സ്വപ്നം കണ്ട ഖർഗെക്ക് ചുട്ട മറുപടിയുമായി സിദ്ധരാമയ്യ; “എന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ജയിച്ചാൽ ഞാൻ തന്നെ അടുത്ത മുഖ്യമന്ത്രി”

ബെംഗളൂരു : മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കപ്പെട്ട എം എൽ എകളുമായി ചർച്ച ചെയ്ത് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന ലോകസഭാ പ്രതിപക്ഷനേതാവും കർണാടകയിൽ നിന്നുള്ള എം പി യുമായ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായ പ്രകടനത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ,  കോൺഗ്രസ് ഭരണം നിലനിർത്തിയാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലാണ് താനെന്നു സിദ്ധരാമയ്യ. തന്റെ നേതൃത്വത്തിലാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതാണ് കാരണം. പാർട്ടി അധികാരത്തിലേറിയാൽ മുഖ്യമന്ത്രിയാരെന്ന കാര്യം എംഎൽഎമാരുമായി ആലോചിച്ച ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻഖർഗെ കഴിഞ്ഞദിവസം പറഞ്ഞിരുന്ന. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയംതന്നെ ഏതെങ്കിലും നേതാവുമായി താരതമ്യം ചെയ്യാൻ താൽപര്യമില്ലെന്നും കോൺഗ്രസിനെ വീണ്ടും വിജയിപ്പിക്കുക എന്നതാണ് ഏകലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തരാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ മികച്ച പ്രകടനം വിലയിരുത്തി ജനങ്ങൾ വീണ്ടും കോൺഗ്രസിനെ അധികാരത്തിലേറ്റും. ബിജെപി വർഗീയ പാർട്ടിയാണ്. അതിനാൽ അവരെ പരാജയപ്പെടുത്തുകയാണ് ആദ്യലക്ഷ്യം. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ രാഷ്ട്രീയ തന്ത്രം ചിലയിടങ്ങളിൽ അവർക്കു വിജയം നൽകിയിരിക്കാം. എന്നാലിതു ശരിയായ തന്ത്രമല്ല. മോശം അന്തരീക്ഷമുണ്ടാക്കി സമൂഹത്തിലെ സമാധാനം തകർക്കുകയാണ് ബിജെപി ചെയ്യുന്നത്.

രാഷ്ട്രീയ നേട്ടത്തിനായി കർണാടകയിലെ കോൺഗ്രസ് സർക്കാർ കേരളത്തിന്റെ മാതൃകയിൽ സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ കലാപം ഉണ്ടാക്കുകയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. എച്ച്.ഡി.ദേവെഗൗഡയും ജെഡിഎസും മതനിരപേക്ഷതയ്ക്കെതിരാണ്. ബിജെപിയുമായി ഇതിനകം സഖ്യമുണ്ടാക്കിയവരാണ് അവർ. കർണാടകയിൽ ത്രിശങ്കുസഭയ്ക്കു സാധ്യതയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us