ഐഎസ്ഐസിൽ നിന്ന് മാസം 100 ഡോളർ വീതം സാമ്പത്തിക സഹായം ലഭിച്ചിരുന്നു;ഇറാഖിലും സിറിയയിലും യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്;വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്.

ന്യൂഡൽഹി :എൻ ഐ എ അറസ്റ്റ് ചെയ്ത ഐഎസ് അനുകൂലികളെ കുറിച്ചുള്ള പുതിയ വാർത്തകൾ കൂടുതൽ ഭയപ്പെടുത്തുന്നത്.

എൻഐ എ അറെസ്റ്റ് ചെയ്ത സുബ്ഹാനി എന്ന തമിഴ് നാട് സ്വദേശി ഏകദേശം അഞ്ചു മാസത്തോളം സിറിയയിലും ഇറാഖിലും  യുദ്ധത്തിൽ പങ്കെടുത്തു. സുഹൃത്തിന് പരിക്ക് പറ്റിയപ്പോൾ തിരിച്ചു പോന്നു. തനിക്കൊപ്പം ഒരു മലയാളി കുടുംബവും ഉണ്ടായിരുന്നു എന്ന് എൻ ഐ എ ക്ക് മൊഴി നൽകി.ഹാജി മൊയ്തീൻ, അബുമീർ തുടങ്ങിയ പേരുകളിലും ഇയാൾ അറിയപ്പെടുന്നു.

100 ഡോളറായിരുന്നു മാസശമ്പളം, അതു മാത്രമല്ല സ്ഫോടനം നടത്താൻ ശിവകാശിയിൽ നിന്ന് സ്ഫോടന വസ്തുക്കൾ ശേഖരിക്കാനുള്ള  ശ്രമവും നടത്തി ,അതിനായി ഐ എസ് 20000 രൂപ നൽകിയെന്നും ഇയാൾ  എൻ ഐ യെ യോട് പറഞ്ഞതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us