പുതിയ ബിപിഎൽ, എപിഎൽ കാർഡുകൾക്കുള്ള അപേക്ഷകൾ സംസ്ഥാന സർക്കാർ സ്വീകരിക്കില്ല

ബെംഗളൂരു: സംസ്ഥാന സർക്കാർ ഇപ്പോൾ പുതിയ ബിപിഎൽ അല്ലെങ്കിൽ എപിഎൽ കാർഡുകൾ നൽകില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ എച്ച് മുനിയപ്പ പറഞ്ഞു. എന്നാൽ അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ വിസമ്മതിച്ചു. പുതിയ റേഷൻ കാർഡുകൾ അനുവദിച്ചാൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ആശങ്കയിലാണ് സർക്കാർ.

റേഷൻ കാർഡുകൾക്കായി സർക്കാരിന്റെ പക്കൽ 2.95 ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി മുനിയപ്പ പറഞ്ഞു. തീർപ്പുകൽപ്പിക്കാത്ത അപേക്ഷകളിൽ 1.50 ലക്ഷം ബിപിഎൽ വിഭാഗത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

  വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ

“ഇതിനകം സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് അർഹരായവർക്ക് കാർഡ് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നും മന്ത്രി മുനിയപ്പ പറഞ്ഞു.

വിവിധ സർക്കാർ സ്കീമുകൾക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, പ്രത്യേകിച്ച് കോൺഗ്രസിന്റെ ചില മുൻനിര ഗ്യാരന്റികൾക്ക്, BPL/APL കാർഡ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരുന്നതിനാൽ പുതിയ അപേക്ഷകൾ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നിർത്തിയിരുന്നു. അധികാരത്തിൽ വന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും കോൺഗ്രസ് സർക്കാർ പോർട്ടൽ തുറന്നിട്ടില്ല.

  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

ബിപിഎൽ, എപിഎൽ കാർഡുകൾ നൽകുന്നതിനുള്ള മാർഗരേഖ പരിഷ്കരിക്കാൻ സർക്കാർ ആലോചിക്കുന്നതായി വകുപ്പു വൃത്തങ്ങൾ അറിയിച്ചു. അതിനാൽ പുതിയ കാർഡുകൾ തൽക്കാലം നൽകില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
[masterslider id="10"]

Related posts

Click Here to Follow Us