ബെംഗളൂരു : ദസറയുടെ ജംബു സവാരിയുടെ ഭാഗമായി ആനകളുടെ പരിശീലനം ആരംഭിച്ചു.
രണ്ടാമത്തെ ബാച്ചിലെ അഞ്ച് ആനകൾകൂടി എത്തിയതോടെ 14 ആനകളുടെയും പരിശീലനം നഗരത്തിൽ ആരംഭിച്ചു.
ആനകളുടെ രണ്ടാമത്തെ ബാച്ചിന്റെ ഭാരം പരിശോധിച്ചു. മടിക്കേരി വന്യജീവി ഡിവിഷനിലെ ദുബാരെ ക്യാമ്പിൽനിന്നുള്ള 43 വയസ്സുള്ള ‘സുഗ്രീവ’യാണ് ഏറ്റവും കൂടുതൽ ഭാരമുള്ള ആന. 5,545 കിലോ ഗ്രാമാണ് തൂക്കം.
തൊട്ടുപിന്നാലെ നാഗർഹോള കടുവ സംരക്ഷണകേന്ദ്രത്തിലെ മത്തിഗോട് ക്യാമ്പിൽ നിന്നുള്ള 56 വയസ്സുള്ള ‘ശ്രീകാന്ത’ ആണ്. 4,990 കിലോ ഗ്രാം.
നഗരത്തിന്റെ ഹൃദയഭാഗത്തൂടെ നിശ്ചയിച്ച ജംബൂ സവാരി ഘോഷയാത്ര റൂട്ടിലൂടെയുള്ള പരിശീലനമാണ് 14 ആനകളും ഒരുമിച്ച് നടത്തിയത്.
കൊട്ടാരത്തിന്റെ വടക്കേ ഗേറ്റിൽനിന്ന് സയാജി റാവു റോഡിലെ ഗവ. ആയുർവേദ കോളേജ് സർക്കിളിലേക്കാണ് നീങ്ങിയത്.
പരിശീലനംകാണാൻ റോഡിന്റെ ഇരുവശത്തും നൂറുകണക്കിനാണളുകളാണ് തടിച്ചുകൂടിയത്. വനം വകുപ്പിന്റെയും പോലീസിന്റെയും വാഹനങ്ങൾ ആനകളെ അകമ്പടി സേവിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]