നഗരത്തിൽ ജോലി സമയം 12-14 മണിക്കൂർ വരെ നീട്ടാൻ നീക്കം; പ്രതിഷേധം ശക്തമാക്കി തൊഴിലാളികൾ

ബംഗളുരു : ജോലി സമയം 12-14 മണിക്കൂർ വരെ നീട്ടാനുള്ള തൊഴിൽ വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മ.

1961 ലെ കർണാടക ഷോപ്സ് ആൻഡ് കോമഴഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലാണ് ഭേദഗതി വരുത്തിയത്.

ഇത് പ്രകാരം ഐ.ടി. ഐ.ടി. അനുബന്ധ മേഖലയിൽ സാധാരണ ജോലി സമയം 12 മണിക്കൂറും ഓവർ ടൈം ഉൾപ്പെടെ 14 മണിക്കൂറുമായി മാറും.

തുടർച്ചയായ 3 മാസം 125 മണിക്കൂർ വരെ ജോലി ചെയ്യണം.

നിലവിൽ സാധാരണ ജോലി സമയം 9 മണിക്കൂറും ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ 10 മണിക്കൂർ ആണ് അനുവദിച്ചിരിക്കുന്നത്.

ബില്ലിന്റെ കരട് ചാർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി സന്തോഷ്‌ ലാഡിന്റെ ആദ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഐ.ടി. ബി.പി.ഒ സ്ഥാപന ഉടമകൾ , ജീവനക്കാർ, എന്നിവർ പങ്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us