ഫോട്ടോഷൂട്ടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 19 കാരനായ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: ദൊഡ്ഡബല്ലാപ്പൂരിനടുത്ത് കുഗോനഹള്ളിയിലെ ഡാർക്ക് ഫാമിലി റെസ്റ്റോറന്റിൽ (ധാബ) 19 കാരനായ യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു .

ജോലി തേടിയിറങ്ങിയ കച്ചേരിപാളയ സ്വദേശി സൂര്യയാണ് മരിച്ചത് . ഇയാളും രണ്ട് സുഹൃത്തുക്കളും ഫോട്ടോഷൂട്ടിന് ധാബയിൽ പോയിരുന്നതായി പോലീസ് പറഞ്ഞു.

ഫോട്ടോ എടുക്കാൻ ആളുകളെ ആകർഷിക്കാൻ ധാബ പ്രവേശന കവാടത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഒരുക്കിയിരുന്നു.

ധാബയിലുണ്ടായിരുന്ന നാല് സംഘാംഗങ്ങൾ സൂര്യയോടും സുഹൃത്തുക്കളോടും ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന് അഭ്യർത്ഥിച്ചു.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

സൂര്യയും സുഹൃത്തുക്കളും സമ്മതിച്ചു, അവർ പ്രതിയുടെ കുറച്ച് ഫോട്ടോകൾ എടുക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.

ഫോട്ടോകൾ ഉടൻ തന്നെ വാട്‌സ്ആപ്പിലൂടെ അയക്കാൻ നാലംഗ സംഘം സൂര്യയോട് ആവശ്യപ്പെട്ടു.

ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയതെന്നും ഡൗൺലോഡ് ചെയ്‌താൽ മാത്രമേ അയയ്‌ക്കാൻ കഴിയൂവെന്നും സൂര്യ പറഞ്ഞു.

ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായതായി ബംഗളൂരു ജില്ലാ എസ്‌പി മല്ലികാർജുൻ ബൽദണ്ടി പറഞ്ഞു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

സംഘത്തിലെ ഒരാൾ മൂർച്ചയേറിയ ആയുധം എടുത്ത് സൂര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

നാലുപേരും ഓടി രക്ഷപ്പെട്ടു. പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി എസ്പി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts