മാലിന്യനിർമാർജനം പഠിക്കാൻ ശുചീകരണത്തൊഴിലാളികൾ സിങ്കപ്പൂരിലേക്ക് തിരിച്ചു

ബെംഗളൂരു : നഗരത്തിലെ മാലിന്യം ഫലപ്രദമായി ശേഖരിക്കുന്നതും നിർമാർജനം ചെയ്യുന്നതും പഠിക്കാൻ പൗരസമിതി അവരുടെ 300 പൗരകർമ്മികളെ പഠനത്തിനായി സിംഗപ്പൂരിലേക്ക് അയയ്ക്കാൻ ഒരുങ്ങുന്നു. കർണാടക സർക്കാരിലെ രണ്ട് ഉദ്യോഗസ്ഥർക്കൊപ്പം ആദ്യ സെറ്റ്
35 തൊഴിലാളികളുമായി വ്യാഴാഴ്ച രാത്രി തന്നെ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു. സാമൂഹിക ക്ഷേമവകുപ്പും കർണാടക സ്റ്റേറ്റ് സഫായി കർമചാരി വികസന കോർപ്പറേഷനും (കെ.എസ്.എസ്. കെ.ഡി.സി.) ചേർന്നാണ് തൊഴിലാളികളെ വിദേശത്തേക്ക് അയക്കുന്നത്.

  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു

ബി ബി എം പി ഉദ്യോഗസ്ഥർ ഈ യാത്രയ്ക്കുള്ള പൗരകാർമികരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, അടുത്ത ബാച്ച് പോകാനുള്ള ഡോക്യുമെന്റേഷനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദാവൻഗെരെ, മംഗളൂരു, തുംകുരു എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് സിംഗപ്പൂരിലേക്ക് പറന്ന ആദ്യ ബാച്ചിലുള്ളത്.

അവർ മൂന്നു ദിവസം സിംഗപ്പൂരിലുണ്ടാകും, ദ്വീപ് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും അതിന്റെ പരിപാലനവും കാണിക്കും. സിംഗപ്പൂരിൽ സ്വീകരിക്കുന്ന ഖരമാലിന്യ സംസ്കരണവും മലിനജല സംസ്കരണ സംവിധാനങ്ങളും അവർ പഠിക്കും. വിദേശത്തേക്കുപോകാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ 200 പേർ ബെംഗളൂരു കോർപ്പറേഷന് കീഴിലുള്ള തൊഴിലാളികളാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയവർ മറ്റ് തൊഴിലാളികളുമായി അനുഭവം പങ്കുവെക്കുന്നതിനുള്ള സംവിധാനങ്ങളുമൊരുക്കുമെന്നും മാലിന്യനിർമാർജന മേഖലയിലെ പുതിയരീതികൾ പഠിക്കുകയും സംസ്ഥാനത്ത് പ്രാവർത്തികമാക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.എസ്. എസ്. കെ.ഡി.സി. അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന്റെ കോമ്പൗണ്ട് തകർന്നു; സംഭവം മുഖ്യമന്ത്രി വീട്ടിലുളളപ്പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
[masterslider id="10"]

Related posts

Click Here to Follow Us