ബെംഗളൂരു നഗരം വെള്ളപ്പൊക്കത്തിൽ മുങ്ങി, മഴ ഇനിയും തുടരാൻ സാധ്യത

ബെംഗളൂരു: ഞായറാഴ്ച രാത്രി നഗരത്തിൽ പെയ്ത പേമാരിയെത്തുടർന്ന് ഔട്ടർ റിംഗ് റോഡും പ്രധാന റോഡുകളും ബെംഗളൂരുവിലെ വലിയ പ്രദേശങ്ങളും ഒരിക്കൽ കൂടി വെള്ളത്തിനടിയിലായി. രാത്രി 8 മണിയോടെ ആരംഭിച്ച ഇടിമിന്നൽ നഗരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും നാശം വിതച്ചു.

വൈറ്റ്‌ഫീൽഡ്, ഗോട്ടിഗെരെ, ബന്നാർഘട്ട റോഡ്, വിജയനഗർ, രാജാജിനഗർ, ബസവേശ്വര നഗർ, യശ്വന്ത്പൂർ, പീന്യ, ലഗ്ഗെരെ, നന്ദിനി ലേഔട്ട്, മല്ലേശ്വരം, ശേഷാദ്രിപുരം, ഹെബ്ബാൽ, സഞ്ജയ്‌നഗർ, ആർടി നഗർ, നാഗവാര, ഹെന്നൂർ, ബാനസ്‌വാഡി, ആർആർ നഗർ, കെങ്കേരി, ദീപാഞ്ജലി നഗർ, ചാമരാജ്പേട്ട് നഗർ, എന്നിവിടങ്ങളാണ് ഏറ്റവും മോശമായ ബാധിത പ്രദേശങ്ങളിൽ ചിലത്.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

മജസ്റ്റിക്, ഒകലിപുരം, കസ്തൂരിനഗർ എന്നിവിടങ്ങളിലെ റെയിൽവേ അണ്ടർബ്രിഡ്ജുകളിൽ മൂന്നടിയിലേറെ താഴ്ചയിലാണ് മഴവെള്ളം ഉയർന്നത്. അവന്യൂ റോഡ്, ബിവികെ അയ്യങ്കാർ റോഡ്, കെജി റോഡ്, ശിവാജിനഗർ തുടങ്ങിയ ഷോപ്പിംഗ് സ്ട്രീറ്റുകളിലേക്കാണ് വെള്ളപ്പൊക്കം നേരിട്ടത്. നിരവധി അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിലും വെള്ളം കയറിയാട്ടുണ്ട്.

വൈറ്റ്ഫീൽഡിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 221 മില്ലിമീറ്റർ എന്ന തോതിൽ 116 മില്ലിമീറ്റർ മഴ പെയ്തതായി റിപ്പോർട്ട്. സെപ്തംബർ 7 വരെ ബെംഗളൂരുവിൽ സാമാന്യം ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts