കുരങ്ങുപനി ലക്ഷണങ്ങളുമായെത്തിയ ആഫ്രിക്കൻ വംശജൻ ബെംഗളൂരു ആശുപത്രിയിൽ ഐസൊലേഷനിൽ

ബെംഗളൂരു: ജൂലൈ ആദ്യം നഗരത്തിലെത്തിയ മധ്യവയസ്കനായ ആഫ്രിക്കക്കാരൻ കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ബംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷനിലായതായി റിപ്പോർട്ട്. ഇയാളുടെ സാമ്പിൾ പരിശോധനയ്ക്കായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അധികൃതർ അയച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രി ഡോ കെ സുധാകർ സംഭവവികാസം സ്ഥിരീകരിച്ചെങ്കിലും സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്ന് പറഞ്ഞു.
കുരങ്ങുപനിയുടെ ലക്ഷണങ്ങൾ രോഗി പ്രകടിപ്പിച്ചതിനാൽ സാമ്പിൾ ശേഖരിച്ചു. ഇതൊരു മാരകമായ രോഗമല്ല, അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഡ്നി സംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു വരികയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എത്യോപ്യൻ പൗരനായ ഇയാൾ 20 ദിവസം മുമ്പെങ്കിലും ബെംഗളൂരുവിൽ എത്തിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

എന്നാൽ വൈറസിന്റെ ദൈർഘ്യമേറിയ ഇൻകുബേഷൻ കാലയളവ് ഒരു വെല്ലുവിളി ഉയർത്തിയേക്കാം, വിദഗ്ധർ അഭിപ്രായപ്പെട്ടു. എൻട്രി പോയിന്റുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും പല കേസുകളും കണ്ടെത്താനാകാതെ പോകാം, കാരണം അവർക്ക് കൂടുതൽ ഇൻകുബേഷൻ കാലയളവ് കാരണം കുരങ്ങുപനി കേസുകൾ തിരിച്ചറിയാൻ കഴിയില്ലന്നും സാങ്കേതിക ഉപദേശക സമിതി (ടിഎസി) അംഗം പറഞ്ഞു. എല്ലാ എൻട്രി പോയിന്റുകളിലും ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സർക്കാർ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്ന വ്യക്തികളുടെ പരിശോധന നിർബന്ധമാക്കിയിട്ടില്ലാത്തതിനാൽ, ദൃശ്യമായ തിണർപ്പ് അല്ലെങ്കിൽ നിഖേദ് പോലുള്ള ശാരീരിക ലക്ഷണങ്ങൾ മാത്രമേ ഞങ്ങൾക്ക് നോക്കാൻ കഴിയൂ എന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോധവത്കരണത്തിനായി എല്ലാ വിമാനത്താവളങ്ങളിലും എൻട്രി പോയിന്റുകളിലും ഇൻഫർമേഷൻ, എജ്യുക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ (ഐഇസി) ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

അതിനിടെ, സർക്കാർ നടത്തുന്ന വിക്ടോറിയ ആശുപത്രിയിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബ് (വിആർഡിഎൽ) സാമ്പിളുകൾ സ്വീകരിക്കാനും കുരങ്ങുപനിക്കുള്ള പരിശോധന ആരംഭിക്കാനും തയ്യാറെടുക്കുകയാണ്. ഇതിനുള്ള സൗകര്യം തയ്യാറാണെന്നും വിദഗ്ധർ സംശയിക്കുന്ന രോഗികളിൽ നിന്ന് ഉടൻ സാമ്പിളുകൾ ശേഖരിക്കുമെന്നും ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ രവി കെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts