കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം: കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രവും കറുത്ത മാസ്കും വിലക്കിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലുള്ള പോലീസ് നടപടിയിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേരളത്തിൽ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടി ഉണ്ടാകില്ലെന്ന് ഗ്രന്ഥശാല പ്രവർത്തകരുടെ സംസ്ഥാന സംഗമത്തിൽ സംസാരിക്കുന്നതിടെ മുഖ്യമന്ത്രി വ്യക്തമാക്കി. പൗരാവകാശം തടയുന്ന നടപടികൾ ഒന്നും ഉണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജപ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആരേയും വഴി തടയുന്നതുമില്ല. വഴി തടയുകയാണെന്ന് ചിലർ വ്യാജപ്രചാരണം നടത്തുകയാണ്. 

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

ആരേയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷ ഒരുക്കാൻ ഉദ്ദേശിച്ചിട്ടില്ല. മാസ്‌ക് കറുത്ത നിറത്തിലുള്ളത് പറ്റില്ല, വസ്ത്രം കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്ന് പറഞ്ഞിട്ടില്ല. കേരളത്തിലുള്ള ഏതോരാൾക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇതിന് വേണ്ടി ധാരാളം പ്രക്ഷോഭം നടന്ന നാടാണ് ഇത്. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല.

കേരളത്തിൽ ഇടതുപക്ഷസർക്കാരാണ്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേക വസ്ത്രം ധരിക്കാൻ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതു കൊണ്ട് ഉണ്ടാക്കുന്ന കള്ളക്കഥകളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts