ആർസിബി യോട് തോറ്റ് ലക്നൗ മടങ്ങി

കൊൽക്കത്ത : ഇന്നലെ നടന്ന ഐപിഎൽ മാച്ചിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിനെതിരായ ഐ.പി.എല്‍ എലിമിനേറ്ററില്‍ തോറ്റ് ലക്നൗ സൂപ്പര്‍ ജയന്റ്സ് ഐ.പി.എല്ലില്‍ നിന്ന് പുറത്തായി.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളുരുവിന് നാലുവിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ ലക്നൗവിന്റെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സിലെത്തിയതേയുള്ളൂ.

സെഞ്ച്വറി നേടിയ രജത് പാട്ടീദാറിന്റെയും (54പന്തുകളില്‍ 12 ഫോറും 7 സിക്സുമടക്കം പുറത്താകാതെ 112 റണ്‍സ്),ദിനേഷ് കാര്‍ത്തികിന്റെയും (22 പന്തുകളില്‍ അഞ്ചുഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 37 റണ്‍സ് ),വിരാട് കൊഹ്‌ലിയുടെയും (24 പന്തുകളില്‍ 25 റണ്‍സ് )മികവിലാണ് ആര്‍.സി.ബി ഇന്നലെ 207/4 എന്ന സ്കോറിലെത്തിയത്.

ലക്നൗ നിരയില്‍ നായകന്‍ കെ.എല്‍ രാഹുല്‍ 58 പന്തുകളില്‍ മൂന്ന് ഫോറും അഞ്ചുസിക്സും അടക്കം 79 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. അവസാന ഓവറുകളില്‍ ലക്നൗവിന്റെ മദ്ധ്യനിര ബാറ്റര്‍മാരെ കാലുറപ്പിക്കാന്‍ അനുവദിക്കാതെ പുറത്താക്കിയതാണ് ആര്‍.സി.ബിയുടെ വിജയത്തിന് വഴിയൊരുക്കിയത്.

എലിമിനേറ്ററില്‍ ജയിച്ചെങ്കിലും ആര്‍.സി.ബിക്ക് ഫൈനല്‍ ഉറപ്പായിട്ടില്ല. വെള്ളിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ജയിച്ചാലേ ആര്‍.സി.ബിക്ക് ഗുജറാത്ത് ടൈറ്റാന്‍സുമായുള്ള ഫൈനലിന് ടിക്കറ്റ് ലഭിക്കുകയുള്ളൂ.

മഴ മൂലം കൊല്‍ക്കത്തയില്‍ എലിമിനേറ്റര്‍ മത്സരം അരമണിക്കൂറോളം വൈകിയാണ് ഇന്നലെ തുടങ്ങിയത്. ടോസ് നേടിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്ടന്‍ കെ.എല്‍ രാഹുല്‍ ആര്‍.സി.ബിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ക്യാപ്ടന്‍ ഫാഫ് ഡുപ്ളെസിയെ ആദ്യ ഓവറില്‍ത്തന്നെ ആര്‍.സി.ബിക്ക് നഷ്ടമായിരുന്നു. ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ മൊഹ്സിന്‍ ഖാന്‍ ഡുപ്ളെസിയെ ക്വിന്റണ്‍ ഡി കോക്കിന്റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലൊരുമിച്ച വിരാട് കൊഹ്‌ലിയും രജത് പാട്ടീദാറും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് ആര്‍.സി.ബിയെ മുന്നോട്ടുകൊണ്ടുപോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us